കാലവ‍ര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ തീവ്രമഴ

കാലവ‍ര്‍ഷം-ശക്തമാകുന്നു;-സംസ്ഥാനത്ത്-ഇന്നും-കനത്ത-മഴയ്ക്ക്-സാധ്യത;-മൂന്ന്-ജില്ലകളിൽ-തീവ്രമഴ

ഹൈലൈറ്റ്:

  • ഉരുള്‍പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം
  • മീൻപിടുത്തത്തിന് വിലക്ക്
  • മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തീവ്രമഴയ്ക്ക് സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Also Read: ലോക്ക് ഡൗൺ അവസാനിക്കുന്നു; ഇനി കൂടുതൽ ഇളവുകൾ? പ്രാദേശിക നിയന്ത്രണം വന്നേക്കും

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഓറ‍ഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മില്ലിമീറ്റര്‍ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. കേരള തീരത്ത് 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയ്ക്ക് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ചയും മൂന്ന് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.

Also Read: പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലിരുന്നു; നെതന്യാഹുവിനെ മാറ്റിയിരുത്തി സെനറ്റ് അംഗം

കാലവര്‍ഷം ശക്തിപ്പെട്ടതോടെ ജൂൺ 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി നിര്‍ദേശമുണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മിക്കി ജില്ലകളിലും ശക്തമായ മഴ തുടരുന്നുണ്ട്. ബുധനാഴ്ച വരെ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തിയത് പിലിക്കോടിൻ്റെ ‘കേരശ്രീ’; അറിയാം പ്രത്യേകതകൾ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : imd issues orange alert in three kerala districts as heavy monsoon rain expected in most parts of the state
Malayalam News from malayalam.samayam.com, TIL Network

Exit mobile version