Jibin George | Samayam Malayalam | Updated: 22 Jun 2021, 04:01:00 PM
ജൂൺ 16ന് നടന്ന ഒരു വിവാഹത്തിൻ്റെ ക്ഷണക്കത്തിൽ പേര് ചേർത്തില്ലെന്ന് ആരോപിച്ചാണ് കുടുംബത്തിൽ സംഘർഷം ഉണ്ടായത്. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒത്തുകൂടിയതിനിടെയാണ് സംഭവം
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- വിവാഹക്ഷണക്കത്തിൽ പേര് ഉൾപ്പെടുത്താത്തതിൽ സംഘർഷം.
- കുത്തേറ്റ് നാല് പേർ ആശുപത്രിയിൽ.
- പ്രതികളായ സഹോദരങ്ങൾ ഒളിവിൽ.
ഹൈദരാബാദ്: വിവാഹക്ഷണക്കത്തിൽ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ കത്തിക്കുത്ത്. കുത്തേറ്റ് പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ തുക്കറാംഗതെയിലാണ് സംഭവം. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ജൂൺ 16ന് നടന്ന ഒരു വിവാഹത്തിൻ്റെ ക്ഷണക്കത്തിൽ പേര് ചേർത്തില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ക്ഷണക്കത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേരുവിവരങ്ങൾ ചേർത്തില്ലെന്ന് ആരോപിച്ച് സഹോദരങ്ങളായ ശേഖർ (24), സർവേഷ് (20) എന്നിവർ ബന്ധുവായ ബന്ധുവായ യദ്ഗിരി എന്നയാളുമായി തർക്കം ആരംഭിച്ചു.
യദ്ഗിരിയുടെ ഭാര്യ ഇടപ്പെട്ടത് മൂലമാണ് തങ്ങളുടെ മാതാപിതാക്കളുടെ പേര് മാത്രം ക്ഷണക്കത്തിൽ ചേർക്കാതിരുന്നതെന്നായിരുന്നു സഹോദരങ്ങളുടെ ആരോപണം. തർക്കത്തിനിടെ യദ്ഗിരിയുടെ ഭാര്യ മോശം വാക്ക് ഉപയോഗിച്ച് അധിക്ഷേപിച്ചെന്ന് യുവാക്കൾ പറഞ്ഞതായി തുക്കറാംഗതെ ഇൻസ്പെക്ടർ ആർ യെല്ലപ്പ പറഞ്ഞു.
വീട്ടുകാർ തമ്മിലുള്ള പ്രശ്നം പറഞ്ഞവസാനിപ്പിക്കാൻ യദ്ഗിരി ബന്ധുക്കളെയും കൂട്ടി യുവാക്കളുടെ വീട്ടിലെത്തി. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ സംസാരിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് ഇയാൾ എത്തിയത്. എന്നാൽ സംസാരം സംഘർഷത്തിലേക്ക് നീങ്ങുകയും ശേഖർ കത്തിയെടുത്ത് ബന്ധുക്കളെ കുത്തുകയുമായിരുന്നു. സർവേഷും സഹോദരനൊപ്പം ചേർന്ന് ബന്ധുക്കളെ ആക്രമിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ഒരു ലക്ഷം രൂപ സമ്മാനം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : four stabbed during argument over names missing from wedding card in hyderabad
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download