‘ശുചിമുറി വെൻ്റിലേഷനിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങി’; കിരണിൻ്റെ മൊഴി വിശ്വസിക്കാതെ പോലീസ്

‘ശുചിമുറി-വെൻ്റിലേഷനിൽ-തോർത്ത്-ഉപയോഗിച്ച്-തൂങ്ങി’;-കിരണിൻ്റെ-മൊഴി-വിശ്വസിക്കാതെ-പോലീസ്

ഹൈലൈറ്റ്:

  • കൊലപാതകസാധ്യതയും പരിശോധിക്കുന്നു
  • കിരണിൻ്റെ മൊഴി വിശ്വസിക്കാതെ പോലീസ്
  • കിരണിനെ കസ്റ്റഡിയിൽ വാങ്ങും

കൊല്ലം: പോരുവഴിയിൽ ഭര്‍തൃവീട്ടിൽ വെച്ചു മരിച്ച മെഡിക്കൽ വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത തേടി പോലീസ്. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായെങ്കിലും ഭര്‍ത്താവ് കിരൺകുമാറിൻ്റെ മൊഴിയിലെ പൊരുത്തക്കേടുകളാണ് അന്വേഷണസംഘത്തിനു മുന്നിലെ ചൂണ്ടുപലക. മരണകാരണം സംബന്ധിച്ച് കിരണിൻ്റെ കുടുംബത്തിൻ്റെ മൊഴിയുടെ വിശ്വാസ്യത ഉറപ്പു വരുത്താനായി അന്വേഷണ ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഉള്‍പ്പെടെയുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

ദമ്പതികളുടെ കിടപ്പുമുറിയിലും ഇതിനോടു ചേര്‍ന്നുള്ള ശുചിമുറിയിലും പോലീസ് സംഘം പരിശോധന നടത്തി. കുളിക്കാൻ ഉപയോഗിക്കുന്ന തോര്‍ത്ത് ഉപയോഗിച്ച് ശുചിമുറിയിലെ വെൻ്റിലേഷനിൽ വിസ്മയ തൂങ്ങുകയായിരുന്നുവെന്നാണ് കിരൺ മൊഴി നല്‍കിയിട്ടുള്ളത്. എന്നാൽ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് മനോരമ റിപ്പോര്‍ട്ട്. തങ്ങള്‍ നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ കിരൺ വിസ്മയ്ക്ക നിലത്തു കിടത്തി പ്രഥമശുശ്രൂഷ നൽകുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. എന്നാൽ വെൻ്റിലേഷനിൽ തോര്‍ത്ത് ഉപയോഗിച്ചു തൂങ്ങിയ വിസ്മയയെ കിരൺ ഒറ്റയ്ക്ക് എടുത്തുയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമശുശ്രൂഷ നല്‍കിയെന്ന വാദമാണ് പോലീസ് സംശയിക്കുന്നത്.

Also Read: എം സി ജോസഫൈനെതിരെ കടുത്ത നടപടിയ്ക്ക് സാധ്യത; ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം

വിസ്മയയുടെ മാതാപിതാക്കള്‍ക്കെതിരെ കിരണിൻ്റെ കുടുംബം നടത്തുന്ന പരാമര്‍ശങ്ങളും പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്. എന്നാൽ വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവു നശിപ്പിക്കാനായാണോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനു തെളിവെടുപ്പിനുമായി കിരണിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Also Read: സിപിഎം അംഗമല്ല; ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്‍റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു; പ്രതികരിച്ച് അർജ്ജുൻ ആയങ്കി

കിരൺകുമാറിൻ്റെ ബാങ്ക് അക്കൗണ്ടും സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്ത്രീധനമായി ലഭിച്ച കാറും സ്വര്‍ണവും തൊണ്ടിമുതലാക്കി കോടതിയിൽ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും ഫോറൻസിക് സംഘം നടത്തുന്നുണ്ട്.

88-ാം വയസിലും ലക്ഷ്മിയമ്മ പാടുന്നു; അറിയാം ഉദിനൂരിൻ്റെ വാനമ്പാടിയെ…

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : police checks chances of murder as probe team reportedly finds mismatch in kirans statement on vismaya death at kollam
Malayalam News from malayalam.samayam.com, TIL Network

Exit mobile version