വിഴിഞ്ഞത്തെ അർച്ചനയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

വിഴിഞ്ഞത്തെ-അർച്ചനയുടെ-ആത്മഹത്യ;-ഭർത്താവ്-അറസ്റ്റിൽ

ഹൈലൈറ്റ്:

  • ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്
  • മൂന്ന് ദിവസം മുമ്പ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു
  • മരണത്തിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ കുടുംബം ആരോപിച്ചിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അർച്ചനയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ഗാർഹിക പീഡന കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവുമാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

സുരേഷ് നിരന്തരമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചിരുന്നു.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായത്തെച്ചൊല്ലി തർക്കം; യുവതി അമ്മായിഅമ്മയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു
അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്.

ആൺകുഞ്ഞ് വേണമെന്ന് സമ്മര്‍ദ്ദം; ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ച് ഗര്‍ഭിണി
ഡീസൽ ശരീരത്തിലൊഴിച്ചാണ് അർച്ചന തീകൊളുത്തിയത്. പിറ്റേന്ന് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മകളുടെ ഭർത്താവ് തലേന്ന് ഡീസൽ വാങ്ങിക്കൊണ്ടു പോയതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ പിതാവ് ആരോപിച്ചു. ഉറുമ്പ് ശല്യം ഒഴിവാക്കാനാണെന്നു പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങയതെന്നും അർച്ചനയുടെ പിതാവ് ആരോപിച്ചു.

മകളുടേത് പ്രണയ വിവാഹമായിരുന്നു. സുരേഷും അർച്ചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്റെ പിതാവ് തന്നോട് മൂന്ന് ലക്ഷം ചോദിച്ചിരുന്നു. മകൾ പലതും ഒളിച്ചു വെയ്ക്കുമായിരുന്നെന്നും വീട്ടിലെത്തിയാൽ മകൾ പലപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും അർച്ചനയുടെ പിതാവ് പറഞ്ഞു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : vizhinjam archana death husband arrested
Malayalam News from malayalam.samayam.com, TIL Network

Exit mobile version