കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ; ചാക്കിൽ പൊതിഞ്ഞ നിലയിൽ

കാണാതായ-രണ്ട്-വയസുകാരിയുടെ-മൃതദേഹം-അയൽവാസിയുടെ-വീട്ടിൽ;-ചാക്കിൽ-പൊതിഞ്ഞ-നിലയിൽ
ഡൽഹി: രണ്ട് ദിവസം മുൻപ് കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളില്ലാത്ത വീട്ടിൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നോയിഡയ്ക്ക് സമീപം സുരജ്പൂരിലെ ദേവ്‌ല ഗ്രാമത്തിലാണ് സംഭവം. നോയിഡ സ്വദേശികളായ ശിവകുമാറിന്റെയു മഞ്ചുവിന്റെയും മകളായ രണ്ടര വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയായ രാഘവേന്ദ്ര എന്നയാളുടെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളിയാണ് ശിവകുമാർ. എപ്രിൽ 7-ാം തീയതിയാണ് പെൺകുട്ടിയെ കാണാതായത്. സംഭവ ദിവസം രാവിലെ പതിവ് പോലെ ശിവകുമാർ ജോലിക്ക് പോയി. ഇതിന് പിന്നാലെ പച്ചക്കറി വാങ്ങുന്നതിനായി മഞ്ചുവും പുറത്ത് പോയി, രണ്ട് മക്കളേയും വീട്ടിൽ ഇരുത്തിയിട്ടാണ് മഞ്ജു പുറത്ത് പോയത്. എന്നാൽ ഇവർ വീട്ടിൽ തിരികെ എത്തിയപ്പോൾ രണ്ട് വയസുകാരിയെ കാണാതാവുകയായിരുന്നു.

ഭാര്യ പിതാവിനെ കുത്തിക്കൊലപ്പെടുത്തി മരുമകൻ

സമീപ വീട്ടുകളിലടക്കം കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ദമ്പതികൾ പോലീസിന സമീപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ അയൽവാസിയുടെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസെത്തി വാതിൽ പൊളിച്ച് അകത്ത് കയറി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കവറിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുമടയായ രാഘവേന്ദ്രയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ദിവസം കുട്ടിക്കായി തെരച്ചിൽ നടത്തിയവരുടെ കൂട്ടത്തിൽ രാഘവേന്ദ്രയും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇയാളെ പ്രദേശത്ത് നിന്നും കാണാതവുകയായിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയായിരുന്നു.

ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി, പ്രാര്‍ഥനയില്‍ പങ്കെടുത്തു; വൃക്ഷത്തൈ നട്ടു

Exit mobile version