ആറാം ക്ലാസുകാരിയെ വിവാഹം കഴിച്ച് 40 കാരൻ. ബിഹാറിലെ സിവാൻ ജില്ലയിലെ ലക്ഷ്മിപുരിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പ്രതി പിടിയിലായി…

ഹൈലൈറ്റ്:
- ആറാം ക്ലാസുകാരിയെ 40 കാരൻ വിവാഹം ചെയ്തു.
- സംഭവം ബിഹാറിൽ.
- പ്രതി അറസ്റ്റിൽ.
ബിഹാറിലാണ് നടുക്കുന്ന സംഭവം. സിവാൻ ജില്ലയിലെ ലക്ഷ്മിപുർ സ്വദേശികളായ 14 കാരിയുടെ കുടുംബം രണ്ടു ലക്ഷം രൂപയാണ് അകന്ന ബന്ധുവായ മഹേന്ദ്ര പാണ്ഡെയിൽനിന്നു വായ്പയായി വാങ്ങിയത്. എന്നാൽ പണം മടക്കിനൽകാൻ കുടുംബത്തിനു സാധിച്ചില്ല.
തൃശൂർ പൂരം കൊടിയിറങ്ങി | Thrissur Pooram | Festival
ഇതു മുതലാക്കിയ മഹേന്ദ്ര പാണ്ഡെ കുടുംബത്തെ സമീപിച്ചു പെൺകുട്ടിയെ വീട്ടിലേക്ക് അയക്കാൻ നിർദേശിച്ചു. പെൺകുട്ടിയെ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് പാണ്ഡെ കൂട്ടിക്കൊണ്ടുപോയതെങ്കിലും പിന്നീട് വിവാഹം ചെയ്തുവെന്ന വിവരമാണ് കുടുംബം അറിഞ്ഞത്. ഇതോടെ മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ മഹേന്ദ്ര പാണ്ഡെയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂന്നു മാസത്തോളം പെൺകുട്ടിയെ ഇയാൾ നിർബന്ധപൂർവം വീട്ടിൽ താമസിപ്പിച്ചുവെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക