12കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കള്‍; കല്ലുകൊണ്ട് തലക്കടിച്ചു, കത്തികൊണ്ട് കഴുത്തറുത്തു

12കാരനെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി-സുഹൃത്തുക്കള്‍;-കല്ലുകൊണ്ട്-തലക്കടിച്ചു,-കത്തികൊണ്ട്-കഴുത്തറുത്തു

മധ്യപ്രദേശിൽ 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത 3 സുഹൃത്തുക്കൾ അറസ്റ്റിൽ. 16, 14,11 പ്രായമുള്ള കുട്ടികളാണ് കൊലപാതകം നടത്തിയത്. 12 വയസുകാരനെ ആളില്ലാത്ത പ്രദേശത്തേയ്ക്ക് ലിശിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഒളിപ്പിക്കുകയും ആളില്ലാത്ത പ്രദേശത്ത് മറവ് ചെയ്യുകയുമായിരുന്നു.

12കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്തുക്കള്‍; കല്ലുകൊണ്ട് തലക്കടിച്ചു, കത്തികൊണ്ട് കഴുത്തറുത്തു

ഹൈലൈറ്റ്:

  • മധ്യപ്രദേശിൽ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി
  • പ്രായപൂർത്തിയാകാത്ത 3 സുഹൃത്തുക്കൾ പിടിയിൽ
  • മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഒളിപ്പിച്ചു
ഭോപ്പാൽ: 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. സൈക്കിൾ ചെയിൻ കൊണ്ട് 12കാരന്റെ കഴുത്ത് ഞെരിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ചു. ഇതിന് പിന്നാലെ ഇറച്ചി അറക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്തു. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പതിനൊന്ന് വയസുകാരൻ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 3 കുട്ടികളാണ് കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കിയ പ്രതികൾ വീടിന് സമീപത്ത് കല്ലുകൾ കൂടിക്കിടക്കുന്ന പ്രദേശത്ത് ഒളിപ്പിച്ച. രക്തം പുരണ്ട ബാഗ് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീ സംശയം പ്രകടപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കൊലപാതകം നടത്തിയ പ്രതികളിലൊരാളായ 16കാരൻ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഇത് 12കാരൻ തടയാൻ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.

16,14,11 വയസുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവൈനൽ ഹോമിലേക്ക് അയച്ചു. പ്രതികളിൽ രണ്ടുപേർ സഹോദരങ്ങളാണ്. കൃത്യമായ ആസൂത്രണത്തോടെയും അതിക്രൂരമായ രീതിയിലുമാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് ബാർഗാ പോലീസ് ഇൻസ്‌പെക്ടർ പ്രസന്ന ശർമ പറഞ്ഞു. ആളില്ലാത്ത ഇടത്തേയ്ക്ക് 12കാരനെ വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം, ആദ്യം സൈക്കിൾ ചെയിൻ കൊണ്ട് കഴുത്ത് ഞെരിച്ചു. വേദനകൊണ്ട് പുളഞ്ഞ 12കാരൻ ഉറക്കെ കരഞ്ഞപ്പഴാണ് കല്ലുകൊണ്ട് തലക്കടിച്ചത്. ഇതിന് പിന്നാലെ മൂർച്ഛയേറിയ കത്തികൊണ്ട് കഴുത്ത് അറക്കുകയും ചെയ്തു.

Read Latest National News and Malayalam News

ജിഷ കൊലക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; വധശിക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version