പ്രതി എച്ച്ഐവി പോസിറ്റീവ്; ‘അവൾ എനിക്ക് മകളേപ്പോലെ, പക്ഷെ അവൾ വളരെ പൊസെസീവ്’ എന്ന് മനോജ് സാനെ

പ്രതി-എച്ച്ഐവി-പോസിറ്റീവ്;-‘അവൾ-എനിക്ക്-മകളേപ്പോലെ,-പക്ഷെ-അവൾ-വളരെ-പൊസെസീവ്’-എന്ന്-മനോജ്-സാനെ
മുംബൈ: ലിവ് ഇൻ പങ്കാളിയെ വെട്ടി നുറുക്കി കുക്കറിൽ വച്ച് പാകം ചെയ്ത കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് മുംബൈ. ഇപ്പോൾ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച മുംബൈ മിറാ റോഡ് കൊലപാതകത്തിൽ വീണ്ടും ഞെട്ടിക്കുന്ന ട്വിസ്റ്റ്. പ്രതി മനോജ് സാനെയ്ക്ക് എച്ച്ഐവി പോസിറ്റീവെന്നാണ് ഏറ്റവുമൊടുവിലായി കണ്ടെത്തിയിരിക്കുന്നത്.

Also Read : സരസ്വതി അനാഥ, ഇരുവരും കണ്ടുമുട്ടിയത് റേഷൻകടയിൽ വച്ച്; മുംബൈയെ ഞെട്ടിച്ച കൊലപാതകത്തിന്റ കഥ ഇങ്ങനെ

താനും സരസ്വതിയുമായി ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ലെന്നും അവർ തനിക്ക് മകളേപ്പോലെയായിരുന്നുവെന്നും മനോജ് സാനെ പോലീസിനോട് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസാണ് ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്താണ് കെ ഫോൺ ? എങ്ങനെ അപേക്ഷിയ്ക്കാം ?

പ്രാഥമിക ചോദ്യം ചെയ്യലിൽ സാനെ 2008ൽ എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ തന്നെ ഇയാൾ ചികിത്സ തുടർ‍ന്നുവരികയായിരുന്നു. ഏറെ നാളുകൾക്ക് മുൻപ് ഉണ്ടായ ഒരു അപകടത്തിൽ രക്തം കയറ്റിയപ്പോഴാകാം ഒരുപക്ഷെ ഇത്തരത്തിൽ രോഗബാധയുണ്ടായത് എന്നാണ് വിശദീകരണം.

വൈദ്യ വളരെയധികം സ്വാർത്ഥ മനോഭാവമുള്ള യുവതിയായിരുന്നുവെന്നും വൈകി വീട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം അയാൾ തന്നെ സംശയിക്കുകയും അവിശ്വസ്തത കാണിക്കുകയാണെന്ന് സംശയിച്ചിരുന്നുവെന്നും അയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

32കാരിയെ 10ാം ക്ലാസ് പരീക്ഷ എഴുതിക്കാൻ ശ്രമം നടത്തിയിരുന്നതായി അയാൾ മൊഴിനൽകി. സാനെ തന്നെയാണ് കണക്ക് ഇവർക്ക് പഠിപ്പിച്ചിരുന്നതെന്നും മൊഴിയിൽ പറയുന്നു. കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്നും കണക്കിന്റെ സൂത്രവാക്യങ്ങൾ എഴുതിയ ഒരു ബോർഡ് പൊലീസ് കണ്ടെത്തിയെന്ന് ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു. റേഷൻ കടയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് സാനെ സരസ്വതിയെ പരിചയപ്പെട്ടതെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

അതേസമയം, സരസ്വതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന്റെ അടുത്ത് നൽകിയിരിക്കുന്ന വിശദീകരണം. തങ്ങളുടെ ഫ്ലാറ്റിൽ സരസ്വതി ബോധരഹിതയായി കിടക്കുന്നതാണ് താൻ കണ്ടതെന്നും പോലീസ് പറഞ്ഞു. ഹൃദയമിടുപ്പ് പരിശോധിച്ചെങ്കിലും മരിച്ചുവെന്ന് മനസ്സിലാക്കുകയായിരുന്നു. തനിക്കെതിരെ കേസ് വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി സാനേയും സര‍സ്വതിയും 704ാം നമ്പർ അപ്പാർട്ടുമെന്റിൽ ഒന്നിച്ച് താമസിച്ച് വരികയാണ്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വാക്ക് തർക്കങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ടെനന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് സരസ്വതി വൈദ്യയുടെ ശരീരഭാഗങ്ങൾ മുറിച്ച നിലയിൽ മുംബൈയിലെ അപ്പാർട്ടുമെന്റിൽ നിന്നും കണ്ടെത്തിയത്. മുംബൈയിലെ മിറാ റോഡിലുള്ള ഫ്ലാറ്റിന്റെ ഏഴാമത്തെ നിലയിലുള്ള അപ്പാർട്ടുമെന്റിൽ നിന്നുമാണ് ഇവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

Also Read : ശരീരഭാഗങ്ങൾ 20 കഷ്ണമാക്കി മുറിച്ച് കുക്കറിൽ വേവിച്ചു, ചിലത് ബക്കറ്റിൽ ഉപേക്ഷിച്ചു; ദുർഗന്ധം മറയ്ക്കാൻ റൂം ഫ്രഷ്നർ; മുംബൈയെ ഞെട്ടിച്ച് ശ്രദ്ധ മോഡൽ കൊലപാതകം

ഇരുവരും പരിചയപ്പെടുന്ന സമയത്ത് സാനെയ്ക്ക് 49 വയസും സരസ്വതി വൈദ്യയ്ക്ക് 25 വയസുമായിരുന്നു പ്രായമുണ്ടായിരുന്നത്. പിന്നാലെ തന്നെ ഇയാൾ അറസ്റ്റിലാകുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഇവരുടെ ബന്ധങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

Read Latest National News and Malayalam News

Exit mobile version