പെൺകുട്ടിയെ അപമാനിക്കുക വഴി വീട്ടുകാരെ സമ്മർദ്ദത്തിലാക്കി വിവാഹത്തിന് സമ്മതിപ്പിക്കാം എന്നാണ് താൻ കരുതിയതെന്നാണ് കുമാർ അവിനാഷ് പറയുന്നത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്

ഹൈലൈറ്റ്:
- കാമുകിയെ സ്വന്തമാക്കാൻ വളഞ്ഞവഴി
- നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു
- 24കാരൻ അറസ്റ്റിൽ
പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുമാർ അവിനാഷ് കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പറും ഇതിനൊപ്പം നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തത്. ജൂൺ ഒന്ന് മുതൽ വിവിധ നമ്പറുകളിൽ നിന്ന് ഫോൺ കോളുകളും മെസേജുകളും വന്നതോടെയാണ് കുടുംബം ഇത് ശ്രദ്ധിച്ചത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
വഴിയരികിൽ ഉപേക്ഷിച്ച ബാരിക്കേടുകൾ പ്രയോജനപ്പെടുത്തി നിർമ്മാണ കമ്പനി
സോഷ്യൽ മീഡിയയിൽ വീഡിയോകളും ഫോൺ നമ്പറും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം ജൂൺ 6ന് പോലീസിൽ പരാതി നൽകി. തുടർന്ന് ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ഡപ്യൂട്ടി പോലീസ് കമ്മിഷണർ രോഹിത് മീന പറഞ്ഞു. അവിനാഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വിശദാംശങ്ങൾ പുറത്ത് വന്നത്.
Also Read : ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല; കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ; രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു
കോളേജിൽ പെൺകുട്ടിയും താനും ഒരുമിച്ചാണ് പഠിച്ചതെന്ന് അവിനാഷ് പറഞ്ഞു. ഈ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ പെൺകുട്ടി റിലേഷൻഷിപ്പിൽ നിന്ന് പിന്മാറി. ഇതേത്തുടർന്നാണ് കുടുംബത്തെ സമ്മർദ്ദത്തിലാക്കി വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയിലേക്ക് യുവാവ് കടന്നത്. തുടർന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങളും വീഡിയോയും പങ്കുവെക്കുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണും, ലാപ്‌ടോപും പോലീസ് പിടിച്ചെടുത്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക