‘അവൾ മന്ത്രവാദിനിയാണ്’; 22കാരിക്കെതിരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത; യുവതിയുടെ മുടി മുറിച്ചു, മർദ്ദനവും

‘അവൾ-മന്ത്രവാദിനിയാണ്’;-22കാരിക്കെതിരെ-ഭര്‍തൃവീട്ടുകാരുടെ-ക്രൂരത;-യുവതിയുടെ-മുടി-മുറിച്ചു,-മർദ്ദനവും

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഘം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തിയാലുടൻ തുടർനടപടികളിലേക്ക് കടക്കും

Rajasthan police
രാജസ്ഥാൻ പോലീസ് (ഫയൽ ചിത്രം)

ഹൈലൈറ്റ്:

  • ഭര്‍തൃവീട്ടുകാരുടെ ക്രൂരത
  • യുവതിയുടെ മുടി മുറിച്ചു
  • പോലീസ് കേസെടുത്തു
ജയ്പൂര്‍: മന്ത്രവാദിനിയെന്ന് ആരോപിച്ച് 22 കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ യുവതിയോടാണ് ക്രൂരത. കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി മുറിച്ചുമാറ്റിയതായും പോലീസ് പറഞ്ഞു. അജ്മീർ ജില്ലയിലാണ് യുവതിയുടെ ഭർത്താവിന്‍റെ വീട്. ഇവിടെയുള്ളവരാണ് യുവതിയെ ആക്രമിച്ചത്.

ജഹാജ്പൂർ പോലീസിൽ 22കാരിയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. സർവാദ് ഗ്രാമത്തിലെ ഒരാളെയാണ് യുവതി വിവാഹം കഴിച്ചതെന്നാണ് പരാതിയിലുള്ളതെന്ന് സ്റ്റേഷൻ ഇൻചാർജ് രജുറാം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയതോടെ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിത്തുടങ്ങിയത്.

Also Read : ‘ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍’; തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യത്തിൽ ഹൈബിയെ തള്ളി യുഡിഎഫ് നേതാക്കൾ

കെഎസ്ആര്‍ടിസിയിലേക്ക് കാര്‍ ഇടിച്ചുകയറി

‘കൂട്ടി ജനിച്ച് കഴിഞ്ഞശേഷമാണ് ഇവരുടെ സ്വഭാവത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. അവർ മകളുമായി നിരന്തരം വഴക്കിടുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് വരാനും അവളെ അവർ അനുവദിച്ചിരുന്നില്ല.’ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ജൂണ്‍ 24നാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ തലമുടി വെട്ടിമാറ്റിയത്. മന്ത്രവാദിനിയെന്ന് വിളിച്ചായിരുന്നു ക്രൂരകൃത്യം.

Also Read : ഇഡി അന്വേഷണവുമായി സഹകരിക്കും; അങ്ങനെയെങ്കിലും അധിക്ഷേപങ്ങള്‍ക്ക് അവസാനമുണ്ടാകുമല്ലോ: വിഡി സതീശൻ

കല്ലുകൊണ്ട് മകളെ ആക്രമിച്ചു. ഇതോടെ മകളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം ജൂൺ 26നാണ് ഭർത്താവിന്‍റെ വീട്ടിലേക്കെത്തുന്നത്. പോലീസുമായിട്ടായിരുന്നു സംഘം ഇവിടേക്ക് വന്നത്. തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Recommended News

Exit mobile version