ടാക്സി ബൈക്ക് യാത്രക്കിടെ സ്വയംഭോ​ഗം, മോശം സന്ദേശങ്ങൾ അയച്ചു; യുവതിയുടെ പരാതിയിൽ അറസ്റ്റ്

ടാക്സി-ബൈക്ക്-യാത്രക്കിടെ-സ്വയംഭോ​ഗം,-മോശം-സന്ദേശങ്ങൾ-അയച്ചു;-യുവതിയുടെ-പരാതിയിൽ-അറസ്റ്റ്
ബെംഗളൂരു: റാപ്പിഡോ ബൈക്ക് ടാക്സി യാത്രക്കിടെ സ്വയംഭോഗം ചെയ്തതതായി പരാതി. ബെംഗളൂരുവിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. അതിന് ശേഷം ഫോണിലൂടേയും വാട്സാപ്പിലൂടേയും നിരന്തരം ശല്യം ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. വൈകാതെ ബെംഗളൂരു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Also Read : ഉത്തരേന്ത്യയിൽ മഴ ശക്തമായി തുടരുന്നു: വെല്ലുവിളി ഉയർത്തി യമുന നദിയിലെ ജലനിരപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ജൂലൈ 21 ന് തന്റെ ദുരനുഭവം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു, താൻ മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധത്തിന് ബാംഗ്ലൂർ ടൗൺ ഹാളിൽ പോയതിന് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ റാപ്പിഡോ ഓട്ടോ ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെ ആപ്പ് റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരു ബൈക്ക് എടുക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു.

കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു

അതേസമയം, ഡ്രൈവർ എത്തിയത് ആപിൽ കാണിച്ച ബൈക്കുമായി ആയിരുന്നില്ല. വണ്ടി സർവീസ് സെന്ററിലാണെന്നും അതുകൊണ്ടാണ് മറ്റൊരു ബൈക്ക് കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞു.
ഇത് വിശ്വസിച്ച യുവതി ബുക്കിങ് കൺഫേം ചെയ്ത് ബൈക്കിൽ കയറി.

യാത്രക്കിടെ ആളില്ലാത്ത ഒരു ഇടവഴിയിലേക്കു ബൈക്ക് കയറ്റുകയും. തുടർന്ന് ഡ്രൈവർ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേർപ്പെടുകയും ചെയ്തു. സമീപത്ത് വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും താൻ ആകെ ഭയന്നുപോയതായും പരാതിയിൽ പറയുന്നു. സ്വന്തം സുരക്ഷ നോക്കി ആ സമയം ഒന്നും പറഞ്ഞില്ലെന്നും യുവതി ട്വിറ്റ് ചെയ്തു.

ഡ്രൈവർ തൻ്റെ വീട് മനസ്സിലാക്കാതിരിക്കാൻ അൽപം മാറിയാണ് ഇറങ്ങിയത്. യുപിഐയിലൂടെ പണം അടച്ചതോടെ ഫോൺ നമ്പർ മനസ്സിലാക്കിയ ഇയാൾ തുടർച്ചയായി ഫോൺ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. ഇയാൾ വാട്സാപ്പിലൂടെ അയച്ച സന്ദേശങ്ങളും യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Also Read : ബിഹാറിൽ മൂന്നുവയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നമ്പർ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തെങ്കിലും പല നമ്പറുകളിൽ നിന്നായി വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് യുവതി റാപ്പിഡോയിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്നും കമ്പനിയോട് ചോദിച്ചു.

Read Latest National News and Malayalam News

Exit mobile version