90 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചുപേരെ ആഗ്രയിലെ റെയിൽവേ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ എസ്എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയണണ്.
RBI Circular: വായ്പകൾക്കുമേൽ ചുമത്തുന്ന പിഴപ്പലിശ ഒഴിവാക്കണമെന്ന് ആർബിഐ നിർദേശം
ട്രെയിൻ ആഗ്ര കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തിയപ്പോൾ സംഘത്തിന് വൈദ്യസഹായം നൽകിയിരുന്നു. രണ്ടുപേരുടെ മരണകാരണം എന്താണെന്ന് അറിഞ്ഞാലെ വിഷയത്തിൽ വ്യക്തത വരികയുള്ളൂ.
യാത്രക്കാർ ആരോഗ്യനില മോശമായി തളർന്നുവീഴുന്നതിനെക്കുറിച്ച് ഹെൽപ് ലൈൻ നമ്പറിൽ വിവരം ലഭിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഇവർ വാരണസിയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ആഗ്ര ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു.
62കാരിയായ ഒരു സ്ത്രീയും 65 കാരനായ പുരുഷനും മരിച്ചതായി ആഗ്ര റെയിൽവേസ്റ്റേഷനിൽവെച്ച് തന്നെ സ്ഥിരീകരിച്ചു. നിർജ്ജലീകരണമോ ഭക്ഷ്യവിഷബാധയോ ആയിരിക്കാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നിർജ്ജലീകരണത്തെ തുടർന്ന് തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആഗ്ര ഡിവിഷൻ അസിസ്റ്റന്‍റ് കൊമേർഷ്യൽ മാനേജർ വീരേന്ദ്ര സിങ് അറിയിച്ചു.