സുഹൃത്തിൻ്റെ 17കാരിയായ മകളെ ബാലാത്സംഗം ചെയ്തു, ഗർഭച്ഛിദ്രം നടത്തി; വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും കസ്റ്റഡിയിൽ

സുഹൃത്തിൻ്റെ-17കാരിയായ-മകളെ-ബാലാത്സംഗം-ചെയ്തു,-ഗർഭച്ഛിദ്രം-നടത്തി;-വനിതാ-ശിശു-വികസന-വകുപ്പ്-ഉദ്യോഗസ്ഥനും-ഭാര്യയും-കസ്റ്റഡിയിൽ

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 21 Aug 2023, 5:12 pm

മരിച്ച സുഹൃത്തിൻ്റെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ച് മാസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്ത ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയും കസ്റ്റഡിയിൽ

delhi rape case
Photo: ANI

ഹൈലൈറ്റ്:

  • സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു.
  • ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.
  • ഉദ്യോഗസ്ഥൻ്റെ ഭാര്യയും കസ്റ്റഡിയിൽ.
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ വീട്ടിൽ താമസിപ്പിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്ത ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ഇയാളുടെ ഭാര്യയെയും തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യൽ തുടരുകയാണെന്നും ഡിസിപി സാഗർ സിംഗ് കൽസി പറഞ്ഞു.

‘യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കണ്ടെത്താനിറങ്ങി, മാധ്യമങ്ങൾക്ക് അഭിമുഖം നൽകി’; ഒടുവിൽ അറസ്റ്റ്

കസ്റ്റഡിയിലെടുത്ത പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്തരിച്ച സുഹൃത്തിന്റെ പതിനേഴുകാരിയായ മകളെ ബുരാരിയിലെ വീട്ടിൽവച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംരക്ഷിക്കാമെന്ന വാഗ്ദാനം നൽകിയാണ് കുട്ടിയെ പ്രതി സ്വന്തം വീട്ടിൽ എത്തിച്ചത്. പീഡനത്തിന് ഭാര്യയുടെ സഹായവും ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

Nithya Mammen Vathikkalu Vellaripravu: ‘റെക്കോഡിങ് സമയങ്ങൾ പ്രിയപ്പെട്ടതാണ്’

പെൺകുട്ടിയുടെ പിതാവിന്റെ മരണശേഷം പ്രതികൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2020 ഒക്ടോബർ ഒന്നിനാണ് കുട്ടിയുടെ പിതാവ് മരിച്ചത്. 2020, 2021 വർഷങ്ങളിലാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായത്. കുട്ടി ഗർഭിണിയായതോടെ ഭാര്യയുടെ സഹായത്തോടെ ഗർഭം അലസിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കുട്ടിക്ക് നൽകിയത് പ്രതിയുടെ ഭാര്യയാണെന്ന സംശയത്തിലാണ് പോലീസ്. കുട്ടി തുടർച്ചയായി ലൈംഗിക പീഡനത്തിനിരയായെന്ന് ഡിസിപി പറഞ്ഞു.
യുവതി ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കുട്ടിക്ക നൽകിയോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗർഭം അലസിപ്പിക്കാൻ പ്രതിയും അയാളുടെ ഭാര്യയും നിർബന്ധിച്ചതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. താൻ ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഇവർ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതെന്ന് പെൺകുട്ടി വ്യക്തമാക്കി.

എയർഹോസ്റ്റസിനെ ശല്യം ചെയ്തു, അനുവാദമില്ലാതെ ഫോട്ടോ പകർത്തി; പിടിച്ചപ്പോൾ മാപ്പ് പറഞ്ഞുതടിയൂരി; കേസെടുത്ത് വനിതാ കമ്മീഷൻ
2021ൽ പെൺകുട്ടി അമ്മയുടെ വീട്ടിൽ എത്തിയെങ്കിലും പീഡനവിവരം വെളിപ്പെടുത്തിയില്ല. ഒരാഴ്ച മുൻപ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പരിശോധിക്കാനെത്തിയ ഡോക്ടർമാരോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തി. തുടർന്ന് ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കർശന നടപടിയെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ബലാത്സംഗം,അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പരിക്കുണ്ടാക്കുക, സ്ത്രീയില്ലാതെ ഗർഭം അലസിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമാാണ് കേസെടുത്തത്.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version