​തൃക്കാക്കരയിലെ ഓണ വിശേഷവും അമ്പല ചരിത്രവും​

​തൃക്കാക്കരയിലെ-ഓണ-വിശേഷവും-അമ്പല-ചരിത്രവും​

​തൃക്കാക്കരയിലെ ഓണ വിശേഷവും അമ്പല ചരിത്രവും​

Authored by അഞ്ജലി എം സി | Samayam Malayalam | Updated: 26 Aug 2023, 4:43 pm

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ അതിഗംഭീരമാണ്. കേരളത്തിലെ തന്നെ വാമനമൂത്തി പ്രതിഷ്ഠയുള്ള തൃക്കാരയിലെ വിശേഷങ്ങളും ചരിത്രവും അറിയാം.

history behind thrikkakkara temple onam celebration
​തൃക്കാക്കരയിലെ ഓണ വിശേഷവും അമ്പല ചരിത്രവും​
തൃക്കാക്കര ഓണമഹോത്സവത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. തൃപ്പൂണിത്തറ അത്തച്ചമയം പോലെ തന്നെ പ്രശസ്തമാണ് തൃക്കാക്കര ഓണം മഹോത്സവം. കേരളത്തിലെ തന്നെ ഒരേ ഒരു വാമന മൂര്‍ത്തി ക്ഷേത്രമായ തൃക്കാക്കരയുടെ ചരിത്രവും അതിന് പിന്നിലെ പുരാണ കഥയും വിശ്വാസങ്ങളും ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്.

​തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം​

എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രം. കേരളത്തിലെ തന്നെ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ള ഒരേഒരു ക്ഷേത്രമെന്ന നിലയിലും ഐതിഹ്യപരമായി ചരിത്രം ഉറങ്ങുന്ന അമ്പലം എന്ന നിലയിലും തൃക്കാക്കര വളരെ പ്രശസ്തമാണ്. വാമനന് മാത്രമല്ല, മഹാബലിയ്ക്കും അതുപോലെ മഹാബലിയുടെ ആരാധ്യദൈവമായ ശിവനും ഈ അമ്പലത്തില്‍ പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓണം ഇത്രയധികം ആഘോഷിക്കപ്പെടുന്നതും ബന്ധപ്പെടുന്നതുമായ ഒരു ക്ഷേത്രം കേരളത്തില്‍ തന്നെയില്ല.

പപ്പടം തോരന്‍

എളുപ്പത്തിൽ തയ്യാറാക്കാം പപ്പടം തോരൻ

​പേരും ഐതിഹ്യവും​

മാഹാവിഷ്ണു വാമനരൂപത്തില്‍ എത്തിയ സ്ഥലമാണ് തൃക്കാക്കര എന്നറിയപ്പെടുന്നത്. വാനമന്റെ കാല്‍പാദം പതിഞ്ഞ ഈ മണ്ണിനെ ആദ്യം ‘തിരുകാല്‍ക്കര’ എന്നാണ് ആദ്യം വിശേഷിപ്പിച്ചിരുന്നത്. പിന്നീട് പറഞ്ഞ് പറഞ്ഞ് തൃക്കാക്കരയായി മാറുകയായിരുന്നു എന്നതാണ് ഒരു കഥ. ഇത് കൂടാതെ, കപില മഹര്‍ഷിയുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. തൃക്കാക്കര ദേശത്തിന്റെ മഹത്വം കേട്ടറിഞ്ഞ് കപില മഹര്‍ഷി തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തുകയും, ഈ സ്ഥലത്ത് മഹാവിഷ്ണുവിനോട് കുടികൊള്ളാമെന്ന് വരമായി ആവശ്യപ്പെട്ടു. ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാന്‍ തൃക്കാക്കരയില്‍ കുടികൊള്ളുകയും ചെയ്‌തെന്നും. അതിനാലാണ് ഈ പേര് ലഭിച്ചതെന്നും മറ്റൊരു ഐതിഹ്യം.

​തൃക്കാക്കരയിലെ ഓണം​

തൃക്കാക്കര ക്ഷേത്രത്തില്‍ വളെ ഗംഭീരമായി കൊണ്ടാടുന്ന ഒരു ഉത്സവം തന്നെയാണ് ഓണം. മറ്റ് ഏത് ദേശക്കാരേക്കാളധികം ഇവിടത്തെ നാട്ടുകാരും ദേശക്കാരും ഈ ഉത്സവത്തെ നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. പത്ത് ദിവസങ്ങളില്‍ ഗംഭീരമായി നടത്തപ്പെടുന്ന വിവിധ പരിപാടികളും ആഘോഷങ്ങളും കാണാന്‍ നാനാഭാഗത്തുനിന്നും ആളുകള്‍ എത്താറുണ്ട്.

ചരിത്രം നോക്കിയാല്‍, മഹോദയപുരം ഭരിച്ചിരുന്ന ചേര രാജാക്കന്മാരുടെ കാലത്താണ് ഓണം കേരളത്തില്‍ എത്തിയതെന്നാണ് ചരിത്രം പറയുന്നത്. അന്നുകാലത്ത് ചേരരാജക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു ഇന്നത്തെ തൃക്കാക്കര. അന്നുകാലത്ത് രാജക്കന്മാരുടെ കാലത്ത് ചിങ്ങമാസത്തില്‍ വീടുകളില്‍ നടന്നിരുന്ന ആഘോഷം പിന്നീട് ഓണമായി മാറി എന്ന് പല ചരിത്ര രേഖകളും പറയുന്നുണ്ട്. അന്നുകാലത്ത് കര്‍ക്കിടകമാസത്തിലെ തുരുവോണ നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ ചിങ്ങത്തിലെ തിരുവോണ നാളില്‍ ആയിരുന്ന ആവസാനിച്ചിരുന്നത്. ചരിത്രം പ്രകാരം അന്നത്തെ ഈ ചേരനാട്ടിലെ ആഘോഷങ്ങള്‍ കാണാനും പെരുമാളിനെ കാണാനും വിവിധ ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നതായി പറയുന്നു.

പിന്നീട, രാജാക്കന്മാര്‍ തമ്മില്‍ 12-ാം നൂറ്റാണ്ടില്‍ നടന്ന വാക്ക്‌പോരുകളും മത്സരങ്ങളുമെല്ലാം അമ്പലത്തിന്റെ പ്രൗഢി കുറയ്ക്കുകയും ഇത് ആഘോഷങ്ങളെ വരെ ബാധിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് 1921-ല്‍ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഈ ക്ഷേത്രത്തിലെ ആചാരങ്ങളും ആഘോഷങ്ങളും പുനഃസ്ഥാപിച്ചത് എന്ന് ചരിത്രം പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് 1961 ആയപ്പോഴേയ്ക്കും ഓണം കേരളത്തിലെ വലിയ ഉത്സവമായി ആഘോഷിക്കപ്പെടുകയും ചെയ്തു.

​ക്ഷേത്രവും ആഘോഷവും​

തൃക്കാക്കര ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയ്ക്കും ചില പ്രത്യേകതകളുണ്ട്. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗമാണ്‌ക്ഷേത്രത്തില്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നവര്‍ ആദ്യം ശിവനെ തൊഴുത് വന്ദിച്ചതിന് ശേഷം മാത്രമാണ് വാനമൂര്‍ത്തിയെ വണങ്ങുന്നത്. അതുപോലെ ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായിട്ടാണ് മഹാബലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അഞ്ജലി എം സി നെ കുറിച്ച്

അഞ്ജലി എം സി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version