‘പൊട്ടിത്തെറിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായി, ശരീരഭാഗങ്ങൾ റോഡിലേക്ക് തെറിച്ചു; ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിൽ അപകടം

‘പൊട്ടിത്തെറിയിൽ-മൃതദേഹങ്ങൾ-ഛിന്നഭിന്നമായി,-ശരീരഭാഗങ്ങൾ-റോഡിലേക്ക്-തെറിച്ചു;-ബംഗാളിൽ-അനധികൃത-പടക്കനിർമാണശാലയിൽ-അപകടം

‘പൊട്ടിത്തെറിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായി, ശരീരഭാഗങ്ങൾ റോഡിലേക്ക് തെറിച്ചു; ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിൽ അപകടം

Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 27 Aug 2023, 4:15 pm

പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി മരണം. സംഭവസ്ഥലത്ത് നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തതായും പരിശോധന തുടരുകയാണെന്നും പോലീസ് പറഞ്ഞു

blast in firecracker factory
പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. Photo: TOI

ഹൈലൈറ്റ്:

  • പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി.
  • എട്ടുപേർക്ക് ജീവൻ നഷ്ടമായി.
  • മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ്.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി മരണം. എട്ടുപേർക്ക് ജീവൻ നഷ്ടമായതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. നോർത്ത് 24 പർഗനാസ് ജില്ലയിലെ ദുട്ടപുകുരിൽ പ്രവർത്തിച്ച പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

ജി20 ഉച്ചകോടി: സെപ്റ്റംബർ 8 മുതൽ 10വരെ 160 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കും
കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചു.

Farm tourism: ഫാം ടൂറിസം രംഗത്ത് മാതൃകയായി ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്റർ

മൃതദേഹങ്ങളിൽ പലതും ഛിന്നഭിന്നമായി. സമീപത്തെ റോഡുകളിൽ നിന്ന് ശരീഭാഗം കണ്ടെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ബരാസത്ത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിച്ചവരിൽ സ്ത്രീകൾ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. അനധികൃതമായിട്ടാണ് പടക്കനിർമാണശാല പ്രവർത്തിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

‘ദാ ഇങ്ങനെ… വായിലൂടെ എടുത്ത് മൂക്കിലൂടെ വിടൂ’; ഛത്തീസ്ഗഡ് മന്ത്രിയുടെ പുകവലി ക്ലാസ്; വിമർശനം
അനുമതിയില്ലാത്ത അസംസ്കൃതവസ്തുക്കൾ വൻതോതിൽ ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് നിന്ന് അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മരിച്ചവരുടെ എണ്ണം ഉയരാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

Read Latest National News and Malayalam News

ജിബിൻ ജോർജ് നെ കുറിച്ച്

ജിബിൻ ജോർജ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version