സ്ത്രീയുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ്; പരാതിയുമായി ഗോവൻ മന്ത്രി

സ്ത്രീയുമായി-ബന്ധപ്പെടുത്തി-അപകീർത്തിപ്പെടുത്തുന്ന-പോസ്റ്റ്;-പരാതിയുമായി-ഗോവൻ-മന്ത്രി
പനാജി: സ്ത്രീയുമായി ബന്ധപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച്
പോലീസിൽ പരാതിയുമായി ഗോവ മന്ത്രി. ബിജെപി നേതാവും ഗോവയിലെ മന്ത്രിയുമായ മൗവിൻ ഗോഡിഞ്ഞോയുടെ ഓഫീസാണ് ഞായറാഴ്ച ഇത്തരത്തിൽ ഒരു പരാതി നൽകിയത്.

Also Read : അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്; പ്രഖ്യാപനവുമായി ജെ പി നദ്ദ

തന്റെ പേര് മണ്ഡലത്തിലെ ഒരു ഗ്രാമത്തിലെ ഒരു വനിതാ ഡെപ്യൂട്ടി സർപഞ്ചുമായി ബന്ധപ്പെടുത്തി ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്നും അപമാനിക്കുന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായും കാണിച്ചാണ് പോലീസിൽ പരാതി നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി നെഹാൽ ദാമോദർ കെനിയാണ് വാസ്‌കോ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

Land Struggle Committee: തിരുവോണദിനത്തിൽ പ്ലക്കാർഡുകൾ ഇലയിൽ വിളമ്പി പ്രതിഷേധിച്ച ഭൂസമരസമിതി

ദബോലിം നിയോജക മണ്ഡലത്തിലുള്ള ഒരു ഗ്രാമത്തിലെ ഒരു വനിതാ ഡെപ്യൂട്ടി സർപഞ്ചിനൊപ്പമുള്ള ഗോഡിഞ്ഞോയുടെ ഫോട്ടോകൾക്കൊപ്പമാണ് വ്യാജപ്രചരണം. ശനിയാഴ്ച മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപകീർത്തികരവും തെറ്റായതുമായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായും പരാതിയിൽ പറയുന്നു.

ഗോഡിഞ്ഞോ ദബോലിം നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. അദ്ദേഹം ഗതാഗത, പഞ്ചായത്ത് മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുന്നു.

“പൊതുവായി ലഭ്യമായ മന്ത്രിയുടെ ചില ഫോട്ടോകൾക്കൊപ്പം ഈ വ്യാജ സന്ദേശം പ്രചരിക്കുന്നു, അതുവഴി സന്ദേശവും ഫോട്ടോഗ്രാഫുകളും ഗോഡിഞ്ഞോയുടെ ആട്രിബ്യൂട്ട് സംബന്ധിച്ച് വായനക്കാരിൽ തെറ്റിധാരണ സൃഷ്ടിക്കുന്നു” എന്ന് പരാതിയിൽ പറയുന്നു. സന്ദേശത്തിന്റെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ചില അജ്ഞാതർ വീഡിയോ സൃഷ്ടിച്ചതായും കെനി പരാതിയിൽ പറഞ്ഞു.

Also Read : ‘ഖേദിക്കുന്നു, നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു’; സൈബർ ആക്രമണത്തിൽ അച്ചു ഉമ്മനോട് മാപ്പ് ചോദിച്ച് സെക്രട്ടേറിയേറ്റ് മുൻ ഉദ്യോഗസ്ഥൻ; കേസെടുത്ത് പോലീസ്

ഈ വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിലൂടേയും മറ്റും വ്യാപകമനായി പ്രചരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അവർ തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രചരണം നടത്തുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നു. പരാതി ലഭിച്ചതായും അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version