Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 2 Sep 2023, 5:56 am
സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്നലെ ആരംഭിച്ചിരുന്നു

ഹൈലൈറ്റ്:
- സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1.
- ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്.
- വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയായതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) അറിയിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. പിഎസ്എൽവി സി 57ലാണ് ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ വണ്ണിൻ്റെ വിക്ഷേപണം.
Escort Vehicle: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിപ്പിച്ചെന്ന പരാതിയുമായി കൃഷ്ണകുമാർ
നാല് മാസത്തെ യാത്രയ്ക്ക് ശേഷമാകും പേടകം ലഗ്രാഞ്ച് പോയൻ്റിൽ എത്തുക.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയിൻ്റിലെത്തി സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ ആയിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്.
ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിൻ്റിൽ പേടകത്തെ എത്തിക്കും.
സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻ്റെ ഫലങ്ങൾ, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങൾ, സൂര്യൻ്റെ ഉപരിതലഘടന തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിൻ്റെ ലക്ഷ്യം.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക