ഡസന്‍ കണക്കിന് ചെറുപ്പക്കാര്‍ കസേരകളും മേശകളും എടുത്ത് അക്രമം നടത്തുന്നതിന്റെ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരേയാണ് നടപടി വരുന്നത്. ഈജിപ്ഷ്യന്‍ പ്രവാസികളാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
വീഡിയോ പരിശോധിച്ചു, കൂട്ടക്കലഹത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രം വെളിപ്പെടുത്തി. പ്രാഥമിക അന്വേഷണത്തില്‍ 10 ഈജിപ്ഷ്യന്‍ പ്രവാസികള്‍ അക്രമം നടത്തിയതായി കണ്ടെത്തിയെന്നും അവരെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് തീരുമാനമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വാര്‍ത്തയില്‍ പറയുന്നു.
രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതും സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുന്നതുമായ കുറ്റവാളികള്‍ക്കെതിരേ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അനധികൃത താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ കുവൈറ്റ് അടുത്തിടെ കര്‍ശനമാക്കിയിരുന്നു. അനധികൃത താമസക്കാര്‍ക്ക് താമ, സൗകര്യമോ ജോലിയോ നല്‍കുന്ന പ്രവാസിയെയും നാടുകടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അനധികൃത പ്രവാസികളെ നാടുകടത്തുന്നത് വരെ താത്ക്കാലിക കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ നിലവില്‍ പ്രവര്‍ത്തിക്കാത്ത രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
കുവൈറ്റില്‍ 150,000 വിദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 24 മണിക്കൂറും സുരക്ഷാ കാമ്പെയ്‌നുകള്‍ നടത്തി നിയമവിരുദ്ധരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ശ്രമങ്ങള്‍ നടത്തിവരികയാണ്. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്.
നിയമവിരുദ്ധമായി ജോലിചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കും ഇത്തരക്കാര്‍ക്ക് ജോലി നല്‍കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും അഭയം നല്‍കുന്നവര്‍ക്കെതിരേയും നടപടി ഉണ്ടാവുമെന്ന് മുന്നറിയിപ്പില്‍ വിശദീകരിച്ചിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പുറപ്പെടുവിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. ട്രാഫിക് പരിശോധനകളും ഊര്‍ജിമാക്കിയിട്ടുണ്ട്.
രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനും തൊഴില്‍ മേഖല നിയമാനുസൃതമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കിയിരുന്നു. വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തൊഴില്‍രംഗം നിയമാനുസൃതമാക്കാനുമാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.