ആറ് വര്‍ഷം ‘സേവനം ചെയ്ത’ വ്യാജ ഡോക്ടറെ പിരിച്ചുവിടാന്‍ കുവൈറ്റ് കോടതിയുടെ ഉത്തരവ്; മൂന്ന് ലക്ഷം ദിനാര്‍ പിഴയും

ആറ്-വര്‍ഷം-‘സേവനം-ചെയ്ത’-വ്യാജ-ഡോക്ടറെ-പിരിച്ചുവിടാന്‍-കുവൈറ്റ്-കോടതിയുടെ-ഉത്തരവ്;-മൂന്ന്-ലക്ഷം-ദിനാര്‍-പിഴയും
കുവൈറ്റ് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ആറ് വര്‍ഷം ഡോക്ടറായി ജോലി ചെയ്ത സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി ഉത്തരവിട്ടു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന വനിതയ്‌ക്കെതിരേയാണ് നടപടി.

അന്വേഷണത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീയുടെ പേരോ പ്രായമോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയില്‍ നിന്ന് 300,000 കുവൈറ്റ് ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു.

GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ

ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ ചുമതലയുള്ള ദേശീയ ഏജന്‍സിയായ സിവില്‍ സര്‍വീസ് കമ്മീഷനില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ആരോഗ്യ മന്ത്രാലയത്തില്‍ നിയമവിരുദ്ധമായി ജോലിചെയ്ത് 150,000 ദിനാര്‍ ശമ്പളമായി നേടിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

പാക്കിസ്ഥാനില്‍ നിന്ന് യൂണിവേഴ്‌സിറ്റി ബിരുദം നേടിയതായി വ്യാജരേഖ ചമച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ എങ്ങനെ ലഭിക്കും? വിസ കാലാവധി നീട്ടാനുള്ള മാര്‍ഗങ്ങളും ഫീസ് ഘടനയും അറിയാം
നേരത്തെ, ഇതേ കേസില്‍ യുവതിക്ക് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവുശിക്ഷ ഒഴിവാക്കുകയും ജോലിയിലൂടെ നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്ന് സമ്പാദിച്ച ശമ്പളത്തിന്റെ ഇരട്ടി തുക പിഴയായി അടയ്ക്കാന്‍ ഉത്തരവിടുകയുമായിരുന്നു. രേഖാമൂലമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കാനും 3,000 ദിനാര്‍ ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. മോശം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്നും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നല്ല പെരുമാറ്റം കാണിക്കുമെന്നും വ്യക്തമാക്കിയാണ് സത്യപ്രസ്താവനയും ഹാജരാക്കേണ്ടത്.

അഴിമതിക്കെതിരേയും പൊതുപണം ദുര്‍വ്യയം ചെയ്യുന്നതിനെതിരേയും അടുത്ത കാലത്തായി കുവൈറ്റ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളില്‍ നിന്ന് ട്രാഫിക് പിഴ കുടിശ്ശിക, വൈദ്യുതി, വെള്ളക്കരം എന്നിവ ഉള്‍പ്പെടെ നിര്‍ബന്ധമായും ഈടാക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുടിശ്ശിക ഉള്ളവര്‍ക്ക് യാത്രാനുമതി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. പ്രവാസി തിരിച്ചുവന്നില്ലെങ്കില്‍ ഈ തുക നഷ്ടപ്പെടുമെന്നതിനാലാണിത്.

അംബരചുംബികള്‍ മാത്രമല്ല, മാന്ത്രികചെപ്പിലൊളിപ്പിച്ച വിസ്മയങ്ങള്‍ നിരവധി; ദുബായില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍
കഴിഞ്ഞ നവംബറില്‍ അസുഖ അവധി ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാര്‍ ജീവനക്കാരിയെ കുവൈറ്റ് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തുപോകാന്‍ 500 ദിനാര്‍ ജാമ്യത്തുക കെട്ടിവയക്കാനും അവധിക്കാലത്ത് കൈപ്പറ്റിയ സര്‍ക്കാര്‍ ശമ്പളത്തിന്റെ ഇരട്ടി പിഴയായി ഈടാക്കാനും കോടതി വിധിച്ചിരുന്നു.

Exit mobile version