മലയാളി യുവതി കുവെെറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ

മലയാളി-യുവതി-കുവെെറ്റിൽ-കെട്ടിടത്തിൽ-നിന്ന്-വീണ്-മരിച്ചനിലയിൽ

മലയാളി യുവതി കുവെെറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ

മൂന്ന് മാസമായി ഷീബയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന്റെ ചില വിഷമങ്ങൾ ഷീബക്കുണ്ടായിരുന്നു.

sheeba
supplied

ഹൈലൈറ്റ്:

  • 20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈറ്റിലുണ്ട്.
  • ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
  • സ്വകാര്യ ക്ലിനിക്കിലാണ് ജോലിചെയ്തിരുന്നത്.
കുവെെറ്റ്: കെട്ടിടട്ടിൽ നിന്നും വീണ് മലയാളി നഴ്സ് കുവെെറ്റിൽ മരിച്ചു. തിരുവല്ല സ്വദേശി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിനു സമീപത്തുള്ള കെട്ടിടത്തിലാണ് ഷീബ താമസിച്ചിരുന്നത്. കുടുംബസമേതം ആണ് ഇവിടെ ഷീബ താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായിരുന്നു ഷീബ. എന്നാൽ മൂന്ന് മാസമായി ഷീബയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന്റെ ചില വിഷമങ്ങൾ ഷീബക്കുണ്ടായിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. തിരുവല്ല പുളിക്കീഴ്‌ പരേതനായ കിഴക്കയിൽ വർഗീസിന്റെ മകളാണ്. മല്ലപ്പള്ളി പായിപ്പാട്‌ സ്വദേശി റെജി കുരുവിളയാണ് ഷീബയുടെ ഭർത്താവ്. മകൻ റോഷൻ (എൻജിനീയറിങ് വിദ്യാർഥി), മകൾ റോസിറ്റ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 9-ാം ക്ലാസ്‌ വിദ്യാർഥിനി. സംസ്കാരം നാട്ടിൽ വെട്ട് പിന്നീട് നടക്കും. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈറ്റിലുണ്ട്.

Luna Earth’s Moon: ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ

Also Read: പരിധിയിൽ കവിഞ്ഞ പണ ഇടപാട്; ഇഖാമ പുതുക്കാനായി ശ്രമിച്ച മലയാളിയുടെ അപേക്ഷ നിരസിച്ച് ജവാസത്ത്

സോഷ്യൽ മീഡി കർശനമായി നിരീക്ഷിക്കും: കുവെെറ്റ് ആഭ്യന്തര മന്ത്രാലയം

കുവെെറ്റ്: കുവെെറ്റിൽ സോഷ്യൽ മീഡിയ കർശനമായി നിരീക്ഷിക്കാൻ തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. രാജ്യത്തിന്റെ പൊതു ധാർമികത ലംഘിക്കുകയോ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവിസുകാരെ അപകീർത്തിപ്പടുത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയ വഴി ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ ശക്താമായ നടപടികൾ സ്വീകരിക്കും. ഇതിന് വേണ്ടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്കും സുരക്ഷാ സംവിധാനങ്ങൾക്കും അവരുടെ ജോലി ചെയ്യാൻ വേണ്ടി ഇത്തരത്തിലുള്ള പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണം. അവർക്ക് ജോലി ചെയ്യാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് ഇക്കാര്യം അറിയിച്ചത്. ഡിപ്പാർട്മെന്റ് ഓഫ് ഇലക്‌ട്രോണിക് ആൻഡ് സൈബർ ക്രൈം ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ തെളിവുകൾ ശേഖരിച്ചു വരുകയാണ്. സോഷ്യൽ മീഡിയകൾ ഇതിന്റെ ഭാഗമായി ശക്തമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. സമൂഹ മാധ്യമ ഉപയോക്താക്കളോട് നിയമവും പൊതുധാർമികതയും പാലിക്കാന്‍ അധികൃതർ സ്വദേശികൾക്കും വിദേശികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെയും പൊതുസമൂഹത്തേയും അവഹേളിക്കുന്ന തരത്തിലാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും ചർച്ചകളും നടക്കുന്നത്. ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രാജ്യത്തിനകത്തുനിന്നുള്ള സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി എന്തെങ്കിലും തെറ്റായ പ്രചാരണം നടന്നിട്ടുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കും. സംശയാസ്പദമായ അക്കൗണ്ടുകള്‍ കർശനമായി പരിശോധിക്കും. അത്തരത്തിലുള്ള അകൗണ്ടുകളിൽ നിന്നും പോകുന്ന വിവരങ്ങൾ നിരീക്ഷിക്കും. നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

സുമയ്യ തെസ്നി കെപി നെ കുറിച്ച്

സുമയ്യ തെസ്നി കെപി ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.Read More

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Exit mobile version