വൈറല്‍ വീഡിയോ: ദുബായില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്ക് സ്റ്റണ്ട്; പെണ്‍കുട്ടികളെ വിളിച്ചുവരുത്തി വാഹനങ്ങള്‍ പിടിച്ചെടുത്തു

വൈറല്‍-വീഡിയോ:-ദുബായില്‍-നമ്പര്‍-പ്ലേറ്റ്-മറച്ച്-ബൈക്ക്-സ്റ്റണ്ട്;-പെണ്‍കുട്ടികളെ-വിളിച്ചുവരുത്തി-വാഹനങ്ങള്‍-പിടിച്ചെടുത്തു
ദുബായ്: മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് നടത്തിയും നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച് വാഹനമോടിച്ചും വീഡിയോ ചെയ്ത് വൈറലായ പെണ്‍കുട്ടികളെ ദുബായ് പോലീസ് വിളിപ്പിച്ചു. പെണ്‍കുട്ടികളുടെ മോട്ടോര്‍ സൈക്കിളുകള്‍ അധികൃതര്‍ കണ്ടുകെട്ടുകയും നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

ഹാന്‍ഡില്‍ പിടിക്കാതെ ബൈക്ക് ഓടിക്കുക, മോട്ടോര്‍ സൈക്കിളില്‍ എഴുന്നേറ്റ് നില്‍ക്കുക, ഒറ്റചക്രത്തില്‍ ഓടിക്കുക തുടങ്ങിയ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ആണ് പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ദുബായ് പോലീസ് മോട്ടോര്‍ സൈക്കിളില്‍ സ്റ്റണ്ട് ചെയ്തതിനും നമ്പര്‍ പ്ലേറ്റ് മറച്ചതിനും പെണ്‍കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നു.

GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ

പെണ്‍കുട്ടികള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചതായി ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി അറിയിച്ചു. ബൈക്ക് സ്റ്റണ്ട് വീഡിയോ പരിശോധിച്ചതായും ഹാന്‍ഡില്‍ പിടിക്കാതെ ഓടിക്കുന്നതും മോട്ടോര്‍ സൈക്കിളില്‍ നില്‍ക്കുന്നതും ഒരു ചക്രത്തില്‍ സഞ്ചരിക്കുന്നതും ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതി മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരിലൊരാള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചതായി കണ്ടെത്തിയെന്നും ട്രാഫിക് ഡയറക്ടര്‍ വിശദീകരിച്ചു.

ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുമായി യുഎസ്, ഇന്ത്യ, സൗദി, യുഎഇ രാജ്യങ്ങള്‍; ജി20 ഉച്ചകോടിയില്‍ കരാറിലെത്തും
മോട്ടോര്‍സൈക്കിളുകള്‍ പിടിച്ചെടുത്തതിനു പുറമേ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരമുള്ള പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അത്തരം ലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയിന്റുകളും 60 ദിവസത്തെ വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

കൂടാതെ, സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നവിധം അശ്രദ്ധമായി വാഹമോടിച്ചാല്‍ പിഴ ചുമത്താനും പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കാന്‍ 50,000 ദിര്‍ഹം പിഴ ഈടാക്കാനും ട്രാഫിക് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരില്‍ 80 ശതമാനത്തിലധികം പേരും ഗുരുതരമായ അപകടങ്ങളില്‍ പെട്ടതായും ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സൂചിപ്പിച്ചു. റെഡ് സിഗ്നല്‍ അവഗണിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയാണുള്ളത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. ചില കേസുകളില്‍ പിഴ ശിക്ഷയ്ക്ക് പുറമേ ജയില്‍ശിക്ഷയും നേരിട്ടേക്കാം.

യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി
അശ്രദ്ധമായി വാഹനമോടിക്കുന്നതോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ 901 നമ്പറില്‍ ബന്ധപ്പെടുകയോ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്ന് ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Exit mobile version