ജഹ്റ, ഫർവാനിയ, അഹമ്മദി തുടങ്ങിയ പ്രദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പിടിയിലായവരില്‍ കൂടുതലും കുവെെറ്റിൽ ജോലി ചെയ്യുന്നവരാണ്. ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതൽ പേരും. നിയമങ്ങൾ പാലിക്കാതെ ജോലി ചെയ്യുന്നവർക്കതിരെ കർശനമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. വരും ദിവസങ്ങളിൽ കർശനമായ പരിശോധന നടത്തും.
Arun Gopan Interview: ‘റേഞ്ച് റോവറിനോടാണ് എന്നും ഇഷ്ടം’
Also Read:
വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും: കുവെെറ്റ്
കുവെെറ്റ്: പൊതുനയങ്ങൾ രൂപംനൽകാൻ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കാണ് കുവെെറ്റ് മുൻഗണന നൽകുന്നത്. ആസൂത്രണത്തിനും വികസനത്തിനുമുള്ള അനുമതി സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് നൽകി. ഉച്ചകോടിയിൽ രാജ്യത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് കൗൺസിലിന്റെ സെക്രട്ടേറിയറ്റ് കൂടിയിരുന്നു. സെപ്റ്റംബർ 18, 19 തീയതികളിൽ ന്യൂയോർക്കിൽ ആണ് ഉച്ചക്കോടി നടക്കുന്നത്. ഉച്ചക്കോടി സംബന്ധിച്ച തയാറെടുപ്പുകൾ വിശകലനം ചെയ്തതായി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി അറിയിച്ചു.
വിവിധ സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് കുവെെറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓഫിസുകൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിശയങ്ങൾ ചർച്ച ചെയ്യും. കൂടാതെ ആഗോള സംഭവവികാസങ്ങളെയും ഭാവിയിലെ തന്ത്രപരമായ വെല്ലുവിളികളെയുംക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക