പുൽവാമയിൽ ബിജെപി കൗൺസിലറെ ഭീകരർ വെടിവെച്ചു കൊന്നു; പ്രദേശം വളഞ്ഞ് സേന

പുൽവാമയിൽ-ബിജെപി-കൗൺസിലറെ-ഭീകരർ-വെടിവെച്ചു-കൊന്നു;-പ്രദേശം-വളഞ്ഞ്-സേന

Edited by

Samayam Malayalam | Updated: 03 Jun 2021, 09:59:00 AM

സുഹൃത്തിനെ സന്ദര്‍ശിക്കാനായി ജന്മനാട്ടിലെത്തിയപ്പോഴായിരുന്നു ബിജെപി നേതാവായ രാകേഷ് പണ്ഡിതയെ ഭീകരര്‍ വെടിവെച്ചു വീഴ്ത്തിയത്. അക്രമികള്‍ക്കായി തെരച്ചിൽ തുടങ്ങിയതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

rakesh pandita

രാകേഷ് പണ്ഡിത Photo: ANI/File

ഹൈലൈറ്റ്:

  • ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്
  • ആക്രമണസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ്
  • അനുശോചിച്ച് നേതാക്കള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിൽ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ബിജെപി മുനിസിപ്പൽ കൗൺസിലറായ രാകേഷ് പണ്ഡിത ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ത്രാൽ പയീനിൽ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ബിജെപി നേതാവിനെതിരായ ആക്രമണം. സുഹൃത്തിൻ്റെ മകള്‍ക്കും ആ്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇവര്‍ പുൽവാമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കാലിനാണ് പരിക്കേറ്റത്. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ സുരക്ഷാസേന ഇവിടം വളയുകയും ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയും ചെയ്തിട്ടുണ്ട്.

Also Read: സ്റ്റോക്കുണ്ടായിട്ടും വാക്സിന്‍ വിതരണത്തിൽ പിശുക്ക്; സര്‍ക്കാരിനെതിരെ ആക്ഷേപം, റിപ്പോര്‍ട്ട്

ആക്രമണം നടക്കുന്ന സമയത്ത് ബിജെപി നേതാവിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ക്കായി ജമ്മു കശ്മീര്‍ പോലീസും സൈനിക വിഭാഗങ്ങളും ചേര്‍ന്ന് പ്രദേശത്ത് വലിയ തെരച്ചിലാണ് നടത്തുന്നത്.

ആക്രമണത്തെ ജമ്മു കശ്മീര്‍ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിൻഹയും മെഹബൂബ മുഫ്തി, സജദ് ലോൺ തുടങ്ങി ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളും അപലപിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ബിജെപി നേതാവിന് സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നുവെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പ്രസ്താവനയിൽ അറിയിച്ചത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമെ ഇദ്ദേഹത്തിന് സുരക്ഷാ സംവിധാനങ്ങളോടെയുള്ള താമസസ്ഥലവും അനുവദിച്ചിരുന്നു. എന്നാൽ ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.

Also Read: ബാങ്ക് ജീവനക്കാർക്കും കിടപ്പുരോഗികൾക്കും വാക്സിൻ; 11 വിഭാഗങ്ങളെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കേരളം

രാകേഷ് പണ്ഡിതയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിൻഹ പറഞ്ഞു. ഭീകരരുടെ പദ്ധതികള്‍ വിജയിക്കില്ലെന്നും ഇത്തരം ഹീനമായ കൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറ‍ഞ്ഞു.

കഴിഞ്ഞ വര്‍ഷം മാത്രം ജമ്മു കശ്മീരിൽ അഞ്ച് ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതിനു ശേഷം നേതാക്കളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിച്ച കേന്ദ്രസര്‍ക്കാര്‍ ശ്രീനഗറിലെ മിക്ക നേതാക്കള്‍ക്കും സുരക്ഷാ സൈനികരെ അനുവദിച്ചിരുന്നു.

ആക്രമണത്തിൽ പിഡിപി പ്രസിഡൻ്റും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും ഞെട്ടൽ രേഖപ്പെടുത്തി. മരണത്തിൽ അനുശോചിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ജമ്മു കശ്മീരിലെ ദുരിതം വര്‍ധിപ്പിക്കാൻ മാത്രമേ ഇടയാക്കൂവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് മരണ നിരക്കില്‍ സംശയങ്ങള്‍ ഉണ്ട്; ആവര്‍ത്തിച്ച് വി.ഡി സതീശന്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : jk police and army starts operation as bjp councillor rakesh pandita killed by terrorists in pulwama
Malayalam News from malayalam.samayam.com, TIL Network

Exit mobile version