Also Read:വയറിനകത്തും സ്വർണ്ണം, കസ്റ്റംസ് പരിശോധനയിൽ ഒന്നും കണ്ടില്ല, റിയാസ് ബാബു പിടിയിലായത് ഇങ്ങനെ…
2020 നവംബർ പതിനാറിനാണ് ഹരിയാനയിലെ പട്ടൗഡിയിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്തെന്ന വാർത്ത പുറത്ത് വരുന്നത്. പിന്നാലെ ഇവരുടെ ഭർത്താവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇദ്ദേഹം പോലീസിനോട് വ്യക്തമാക്കി. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു.
പിടി വീഴാതെ കടുവ; ഡ്രോൺ പറത്തി വനം വകുപ്പ്
തന്റെ മൂത്ത മകൻ ലഹരിക്ക് അടിമയാണെന്നും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവ് പോലീസിനോട് പറഞ്ഞിരുന്നു. മുത്തമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്ത് വന്നത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച പോലീസിന് യുവതി ലൈംഗീക പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലാകുകയായിരുന്നു.
മൂത്തമകനെ പ്രതി സ്ഥാനത്ത് നിർത്താനുള്ള നിരവധി തെളിവുകൾ പോലീസ് ശേഖരിക്കാൻ സാധിച്ചു. 2020 നവംബർ 21ന് മൂത്തമകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പതിനെട്ട് പ്രതികളാണ് സാക്ഷിമൊഴികൾ നൽകിയത്. പിന്നാലെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന് ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചു. ഗുരുഗ്രാം കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപതിനായിരം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
‘താൻ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയത്.’ മകന്റെ ക്രൂരപ്രവർത്തിയാണ് മറ്റൊരു മാർഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമായതെന്നും കോടതി വിധിന്യായത്തിൽ വായിച്ചു.