കോടതി പരിസരത്ത് ബോംബ് എറിഞ്ഞ് ഭീതിപരത്തി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി
Edited by Jibin George | Samayam Malayalam | Updated: 6 Jul 2023, 10:10 pm
നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കോടതി പരിസരത്തുവെച്ച് വെട്ടിക്കൊന്നു. ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് സംഘം യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ്

ഹൈലൈറ്റ്:
- നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കോടതി പരിസരത്തുവെച്ച് വെട്ടിക്കൊന്നു.
- തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലാ കോടതിക്ക് മുന്നിലാണ് സംഭവം.
- പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് നിരവധി കേസുകളിൽ പ്രതിയായ ലോകേഷ് കൊല്ലപ്പെട്ടത്. 2015ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണയ്ക്കായി എത്തിയ രാജേഷിനെ ലക്ഷ്യമാക്കി ഇരുചക്രവാഹനങ്ങളിൽ എത്തിയ പ്രതികൾ നാടൻ ബോംബ് എറിയുകയായിരുന്നു. ഈ സമയം കോടതിക്ക് സമീപത്തെ ഒരു കടയോട് ചേർന്ന് നിൽക്കുകയായിരുന്നു ലോകേഷും മറ്റൊരു സുഹൃത്തും.
മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം
ബോംബ് പൊട്ടിയതോടെ ആളുകൾ ചിതറിയോടിയതിന് പിന്നാലെ പ്രതികൾ ലോകേഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പ്രതികൾ പോയതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ലോകേഷിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സ്ഫോട ശബ്ദം കേട്ട് കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയമെന്ന് ഒരു മുതിർന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ചെങ്കൽപേട്ട് പോലീസ് അറിയിച്ചു.
‘ഇഷ്ട പോൺതാരത്തെ പോലെ വസ്ത്രം ധരിക്കണം, അശ്ലീലദൃശ്യം കാണണം’; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ തെരയുന്നയാളാണ് ലോകേഷ് എന്ന് പോലീസ് പറഞ്ഞു. കാഞ്ചീപുരം ഡിഐജി പി പകലവൻ, വി വി സായ് പ്രണീത്, ചെങ്കൽപട്ട് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) വി വി സായ് പ്രണീത് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക