ഹൈലൈറ്റ്:
- സാംബിയൻ രാജ്യത്തെ സിയോൺ ചർച്ചിൽ നിന്നുള്ള ജെയിംസ് സകര എന്ന യുവ പാസ്റ്ററാണ് സ്വയം കുഴിച്ചുമൂടിയത്
- ജെയിംസ് തന്റെ സാഹസത്തെപ്പറ്റി സിയോൺ ചർച്ചിൽ അറിയിച്ചിരുന്നില്ല.
- 3 ദിവസത്തിന് ശേഷം ഇതേ കൂട്ടാളികൾ വന്ന് പാസ്റ്ററെ കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയത് ജയിംസിന്റെ മൃതശരീരം.
മൂന്ന് ദിവസങ്ങൾക്ക് ശേഷം, യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് ഉയർന്നുവെന്ന് തിരുവെഴുത്തിന് സമാനമായി തന്നെയും ജീവനോടെ കുഴിച്ചിടാനാണ് സാംബിയൻ രാജ്യത്തെ സിയോൺ ചർച്ചിൽ നിന്നുള്ള ജെയിംസ് സകര കൂട്ടാളികളോട് ആവശ്യപ്പെട്ടത്. സാംബിയയിലെ ഡയമണ്ട് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 22 വയസ്സുള്ള ജെയിംസ് തന്റെ സാഹസത്തെപ്പറ്റി സിയോൺ ചർച്ചിൽ അറിയിച്ചിരുന്നില്ല. വിശ്വാസികളായ മൂന്ന് പേരെ കൂട്ടിയാണ് കുഴിമാടം തയാറാക്കിയത്.
രോഗശാന്തിയ്ക്ക് ഭക്തരുടെ മുഖത്തേക്ക് കീഴ്ശ്വാസം, വിമർശനം ഏറ്റുവാങ്ങി പാസ്റ്റർ
ജെയിംസിനെ കുഴിയിലേക്ക് ഇറക്കിവയ്ക്കുമ്പോൾ യേശു ഒറ്റിക്കൊടുക്കപെട്ട രാത്രിയിൽ ശിഷ്യന്മാരോട് പറഞ്ഞതിനെക്കുറിച്ചുള്ള ബൈബിൾ ഭാഗം വായിക്കുകയായിരുന്നു. പിന്നീട് തന്റെ രണ്ട് കൈകളും കെട്ടി ശാന്തമായി കുഴിയിൽ കിടന്ന ജെയിംസിന് മുകളിലേക്ക് കൂട്ടാളികൾ മണ്ണിട്ട് മൂടി.
3 ദിവസത്തിന് ശേഷം ഇതേ കൂട്ടാളികൾ വന്ന് പാസ്റ്ററെ കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് നീക്കിയപ്പോൾ ജയിംസിന്റെ മൃതശരീരരമാണ് കണ്ടെത്തിയത്. ഉടനെ ആത്മീയ ആചാര്യന്മാരെത്തി ജെയിംസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രാർത്ഥനകൾ നടത്തുകയും വൈദ്യ സഹായമെത്തിക്കുകയും ചെയ്തെങ്കിൽ ജെയിംസ് മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
മനുഷ്യ കുഞ്ഞോളം വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ തവളയെ കാണാം
പാസ്റ്ററെ കുഴിച്ചിടാൻ സഹായിച്ച സഭയിലെ അംഗങ്ങളിൽ ഒരാൾ സ്വയം പോലീസിൽ കീഴടങ്ങി. മറ്റ് രണ്ട് പേർ ഒളിവിലാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പുനരുത്ഥാനത്തെപ്പറ്റി യുവ പാസ്റ്ററുടെ ധാരണ തന്നെ തെറ്റായിരുന്നു എന്നും ഇതാണ് ഇത്തരമൊരു സാഹസത്തിന് ജെയിംസിനെ പ്രേരിപ്പിച്ചത് എന്ന് സിയോൺ ചർച്ച് വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : african pastor buries himself to resurrect like jesus, dies
Malayalam News from malayalam.samayam.com, TIL Network