ഹൈലൈറ്റ്:
- ആരോപണവുമായി കുടുംബം
- 16 പ്രതികള്‍ ഒളിവിൽ
- പാലു വാങ്ങാൻ പുറത്തിറങ്ങിയതെന്ന് കുടുംബം
ഇസ്മായിൽ എന്നു പേരുള്ള യുവാവാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഒരാളുടെ വീട്ടിൽ മോഷണം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തയാണെന്നു തെറ്റിദ്ധരിച്ചാണ് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാകൈ എന്ന ഗ്രാമത്തിലായിരുന്നു സംഭവമുണ്ടായത്. സംഭവദിവസം ഇസ്മായിൽ യാദവ് ടോലയിൽ പാൽ വാങ്ങാനായി പോയതായിരുന്നുവെന്നാണ് പിതാവായ മുഹമ്മദ് ഷോയിബ് പറയുന്നത്. എന്നാൽ ഈ സമയത്ത് ഒരു വിഭാഗത്തിൽപ്പെട്ട ആളുകള്‍ മകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.
Also Read: കാസർഗോട്ടെ സ്ഥലങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
എന്നാൽ ദോമൻ യാദവ് എന്നയാളുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം കടന്നുകളയുന്നതിനിടെ ഇസ്മായിലിനെ പിടിച്ചു നിര്ത്തുകയയിരുന്നുവെന്നാണഅ പോലീസ് പറയുന്നത്. ഇതിനിടെ ഇയാളെ വളഞ്ഞ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ ജോക്കിഹതിലെ റഫറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
എന്നാൽ മകൻ ആക്രമിക്കപ്പെടുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത ശേഷമായിരുന്നു അച്ഛൻ വിവരമറിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍ ഇസ്മായിൽ മരിച്ചെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
അതേസമയം, ഇസ്മായിലിനെതിരെ മുൻപ് ഒരു മോഷണക്കേസുള്ളതായി അറാറിയ സാദാര്‍ എസ്ഡിപിഓ പുഷ്കര്‍ കുമാര്‍ പറഞ്ഞു. ഇസ്മായിൽ മരിച്ചതിനു പിന്നാലെ 18 പേര്‍ക്കെതിരെ ഇയാളുടെ പിതാവ് പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മാഫിയകൾ, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വിഡി സതീശൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bihar man lynched to death as father complains he was gone out to buy milk
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download