Authored by Samayam Desk | Samayam Malayalam | Updated: Sep 12, 2022, 7:59 PM
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. റിങ്കി, സാഗർ, അജയ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളിലൊരാൾ റിങ്കിയുടെ മകളാണ്. 50 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.

ഹൈലൈറ്റ്:
- പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ.
- ഒൻപത്, 14 എന്നിങ്ങനെ പ്രായമുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.
- പ്രതികളിൽ കുട്ടികളിൽ ഒരാളുടെ അമ്മയും.

എക്ത എൻക്ലേവ് മേഖലയിൽ നിന്ന് ഈ മാസം 10 നാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ ഭോണ്ട്സി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഹീറോ ഹോണ്ട ചൗക്കിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയതും രക്ഷപ്പെടുത്തിയതും. സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം റിങ്കി ആണെന്ന് പോലീസ് പറയുന്നു. തന്നിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഇവർ മകളെയും തട്ടിക്കൊണ്ടുപോയത്. പരാതിക്കാരിയായ ഒൻപത് വയസുകാരിയുടെ അമ്മയുമായി റിങ്കിക്ക് പരിചയം ഉണ്ടായിരുന്നു. ഇവരിൽ നിന്ന് 26 ലക്ഷം കടമായി വാങ്ങിയിരുന്നു.
ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും, അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകയും അറസ്റ്റില്‍
പരാതിക്കാരിയുടെ വീട്ടിൽ നടത്തിയ പരിപാടിക്കിടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പരിപാടിയിലേക്ക് റിങ്കിക്കും ക്ഷണം ഉണ്ടായിരുന്നു. ഇതനുസരിച്ച് റിങ്കി പരിപാടിയിൽ പങ്കെടുക്കുകയും ഐസ്ക്രീം വാങ്ങിത്തരാമെന്ന വ്യാജേന കുട്ടികളെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. റിങ്കിയുടെ കൂട്ടാളികളായ സാഗർ ഡ്രൈവറും അജയ് ധാബയിലെ ജീവനക്കാരനുമാണ്.
Read Latest Crime Newsand Malayalam News
കസ്റ്റംസിനെ വരെ അത്ഭുതപ്പെടുത്തി സ്വര്‍ണ്ണക്കടത്ത്; 28കാരന് പിടിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download