Authored by Samayam Desk | Samayam Malayalam | Updated: Sep 19, 2022, 1:33 PM
ഉത്തർപ്രദേശിലെ പിലിഭിത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ബലാത്സംഗത്തിന് പിന്നാലെ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റു. 17കാരിയെ ബലാത്സംഗം നടത്തിയ പ്രതികൾ പിടിയിലായിട്ടുണ്ട്.

ഹൈലൈറ്റ്:
- പിലിഭിത്തിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു
- പീഡനത്തിന് പിന്നാലെ പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു
- 12 ദിവസമായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 17കാരി മരിച്ചു. ബലാത്സംഗത്തിന് പിന്നാലെ അക്രമികള്‍ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സിയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. പിലിഭിത്തിലെ കണ്വാര്പൂര് ഗ്രാമത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.
‘മമത’യില്ലാതെ നന്ദിഗ്രാം, തൃണമൂലിന് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം
ക്രൂരമായ ബലാത്സംഗത്തിന് പിന്നാലെ പ്രതികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ലഖ്നൗവിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു പെണ്‍കുട്ടി. പന്ത്രണ്ടാം ദിവസമായിരുന്നു മരണം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Read Latest Local News and Malayalam News
പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്നു ഉയരുന്നത്. അടുത്തിടെയാണ് ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഛണ്ഡീഗഡ് സർവകലാശാലയിലെ വീഡിയോ വിവാദത്തിൽ വഴിത്തിരിവ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download