സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് 13കാരിയായ വിദ്യാര്‍ഥിനി പീഡന വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്ഡ്ലൈന് അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പോലിസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി
പരിയാരം: വിളയാന്‍ങ്കോട് വീടിന് മുന്നിലെ സ്വന്തം കടയില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പിവി സുമേഷ്, കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്കാണ് പെണ്‍കുട്ടിയെ കടയില്‍ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയില്‍ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയില്‍ പിടിച്ച് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാനും ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതോടെയാണ് പിടിവിട്ട് സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന് വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ടു മൊഴിയെടുത്തിരുന്നു. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News