താനെ: മഹാരാഷ്ട്രയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പോലീസുകാരെന്ന് ഭാവിച്ച് അടുത്ത് കൂടിയ രണ്ട് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഡോംബിവില്ലി പട്ടണത്തിലെ ഒര അരുവിക്കരയിൽ ആൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
ഈ സമയം ഇവിടെയെത്തിയ പ്രതികൾ തങ്ങൾ പോലീസുകാരാണെന്ന് പെൺകുട്ടിയോടും സുഹൃത്തിനോടും പറഞ്ഞു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ ചേർന്ന് യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ പ്രതികൾ രണ്ടുപേരും ചേർന്ന് ജലാശയത്തിന് സമീപത്തെ വനപ്രദേശത്തേയ്ക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും മാറി മാറി ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പ്രതികളിലൊരാൾ പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ പോയതിന് ശേഷം പ്രദേശത്ത് നിന്നും രക്ഷപെട്ട പെൺകുട്ടി പിന്നീട് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. കൂട്ടബലാത്സംഗം, പോക്സോ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ പിഎം ഭലേറാവു വ്യക്തമാക്കി.
45 ലക്ഷം രൂപയുടെ ലഹരി കടത്തി, ആലപ്പുഴയിൽ ഒരു സിപിഎം അംഗത്തെ പുറത്താക്കി, മറ്റൊരാൾക്ക് സസ്പെൻഷൻ
Read Latest National News and Malayalam News
കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനീയർ പിടിയിൽ