
യുവതിയുടെ പരാതിയിൽ പൂനെ പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ഭർത്താവ്, ഇയാളുടെ മാതാപിതാക്കൾ, മന്ത്രവാദി എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നിവയ്ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരവും കേസെടുത്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശർമ പറഞ്ഞു.
വധിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷനിലായ എഎസ്ഐയുടെ ഭീഷണി; പോലീസ് കേസെടുത്തു
2019ലായിരുന്നു ദമ്പതികളുടെ വിവാഹം. കുട്ടികളുണ്ടാകാൻ വൈകിയതോടെയാണ് കുടുംബം മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. കുട്ടികളുണ്ടാകാൻ മനുഷ്യാസ്ഥിയുടെ പൊടിച്ച് കഴിപ്പിച്ചതിന് പുറമെ നിരവധി ആരോപണം യുവതി ഉന്നയിച്ചു. ശ്മശാനത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ട് പോകുകയും മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിക്കുകയുമായിരുന്നു. അമാവാസി ദിവസങ്ങളിൽ ഭർത്താവും കുടുംബവും അന്ധവിശ്വാസപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിപ്പിച്ചിരുന്നുവെന്നും യുവതിയുടെ മറ്റൊരു പരാതിയിൽ പറയുന്നുണ്ട്.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ അജ്ഞാതമായ ഏതോ പ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടത്തിനോട് അടുത്ത് എത്തിച്ച് ദുർമന്ത്രവാദം അടക്കമുള്ള പ്രവർത്തികൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നുണ്ടെന്ന് ഡിസിപി ശർമ്മ പറഞ്ഞു. വീഡിയോ കോളിലൂടെ ലഭിച്ച സന്ദേശ പ്രകാരമായിരുന്നു ഇവിടെ ദുർമന്ത്രവാദം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവാവിനൊപ്പം വീട്ടുപറമ്പില്‍ കണ്ടു; ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്സോ കേസില്‍ കുടുക്കി, പരാതി
യുവതിയുടെ മൊഴി പ്രാകാരം മന്ത്രവാദം നടന്ന ശ്മാശനമടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചതായി ഡിസിപി വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടും. എസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിലായിരിക്കും അന്വഷണം നടത്തുകയെന്നും പോലീസ് ഡിസിപി പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവും ഏഴു പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read Latest National News and Malayalam News
കല്ലാച്ചി നഗരത്തിൽ ഭീതി പരത്തിയ തട്ടിക്കൊണ്ടുപോകൽ