ഒരാഴ്ചയായി സതീശിനെ കാണാതായതോടെ സഹോദരൻ ഗാസിയാബാദ് സ്വദേശി ഛോട്ടെലാൽ ജനുവരി 10 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ് ഭാര്യ നീതിവിനെ ചോദ്യം ചെയ്തു. ഭർത്താവിനെ കാണാതായി ഒരാഴ്ചയായിട്ടും പരാതി നൽകാൻ പോലും നീതു തയ്യാറാകാതിരുന്നതാണ് ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയത്. എന്നാൽ ചോദ്യം ചെയ്യലിൽ തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ, വീട്ടിൽ ഇടയ്ക്ക് എത്താറുള്ള ഗൗർ സ്വദേശി ഹർപലിലേക്കും അന്വേഷണം എത്തി. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ അധികനേരം ഹർപലിനു പിടിച്ചുനിൽക്കാനായില്ല. സതീശനെ കൊലപ്പെടുത്തിയതും താനും നീതുവും ഗൗരവും ചേർന്നാണെന്ന് ഹർപൽ വെളിപ്പെടുത്തി.
6 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, അയൽവാസിയുടെ ക്രൂരത, മൃതദേഹം കണ്ടെത്തിയത് അഴുക്കു ചാലിൽ
വിവാഹം കഴിക്കാനായിരുന്നു നീതുവിൻ്റെയും ഹർപലിൻ്റെയും ആഗ്രഹം. ഇതിനായി നീതുവിൻ്റെ സഹായത്തോടെ സതീശിനെ കൊലപ്പെടുത്താൻ ഹർപൽ പദ്ധതിയിടുകയായിരുന്നു. തുടർന്ന് ഹർപൽ, സുഹൃത്തായ ഗൗരവിനെയും ഒപ്പം കൂട്ടി. കൽപ്പണിക്കാരായ ഇരുവരും സതീശിൻ്റെ അയൽവാസിക്കായി വീട് നിർമ്മിക്കുന്നുണ്ടായിരുന്നു. ജനുവരി രണ്ടിനു രാത്രി ഉറങ്ങാൻ കിടന്ന സതീശിനെ നീതുവും ഹർപലും ഗൗരവും ചേർന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തോർത്ത് കഴുത്തിനു ചുറ്റും മുറുക്കി മരണം ഉറപ്പിച്ചു.
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് വിശ്വാസം; 9 വയസുകാരനെ നരബലിക്ക് ഇരയാക്കി
മൃതദേഹം നിർമ്മാണം നടക്കുന്ന വീട്ടുപരിസരത്തേക്ക് എത്തിക്കുകയും കുഴിച്ചുമൂടുകയും ആയിരുന്നു. ഇരുവരും ചേർന്ന് ഇതിനു മുകളിലായി സെപ്റ്റിക് ടാങ്കും നിർമ്മിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാത്രി സ്ഥലം കുഴിച്ചു പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിനു ദൃശ്യം സിനിമയുമായി സാമ്യമുണ്ടെന്നു പോലീസ് അറിയിച്ചു. സെക്ഷൻ 302, 201, 34, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂട്ടബലാത്സംഗത്തിന് ശേഷം ഫോൺ ഓൺ ചെയ്തത് അഞ്ച് മാസം കഴിഞ്ഞ്; മണിക്കൂറുകൾക്കകം യുവാവ് അറസ്റ്റിൽ
‘ഇത് ശരിക്കും രസകരം’ വിമാനാപകടത്തിന് തൊട്ടുമുൻപുള്ള ലൈവ്