Naveen V | Samayam Malayalam | Updated: 15 Jan 2023, 11:03 pm
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീടിനടുത്തും വീട്ടിലും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു.

ഹൈലൈറ്റ്:
- പെൺകുട്ടിയെ കണാതായതിന്റെ അടുത്ത ദിവസമാണ് മൃതദേഹം അഴുക്കു ചാലിൽ നിന്ന് ലഭിച്ചത്.
- പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗീകമായി പീഡിപ്പിത്തപ്പെട്ടോയെന്നകാര്യം ഇപ്പോഴും വ്യക്തമല്ല.
- അയൽവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീടിനടുത്തും വീട്ടിലും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അയൽവാസിയാണെന്ന് പോലീസിന് മനസിലായത്.
ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ പിലിഭിത്തിലെ അമരിയ പോലീസ് സ്റ്റേഷന് കീഴിലുള്ള മധോപൂർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് 9 വയസ്സുകാരിയെ പീഡിപ്പിക്കുകയും ശരീരഭാഗങ്ങൾ വികൃതമാക്കുകയും ഗോതമ്പ് വയലിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അടിവയർ തുറന്ന നിലയിലും ആന്തരാവയവങ്ങൾ ചിതറിയ നിലയിലുമായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക