Edited by Jibin George | Samayam Malayalam | Updated: 31 May 2023, 11:05 am
മൃതദേഹത്തിനൊപ്പം ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയ നാലംഗ സംഘം അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെയുള്ള സംഘമാണ് ചൊവ്വാഴ്ച രാവിലെ പിടിയിലായത്. ആൾമാറാട്ടം നടത്തിയായിരുന്നു കഞ്ചാവ് കടത്തിയത്

ഹൈലൈറ്റ്:
- ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയ സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
- മരിച്ചയാളുടെ ബന്ധുക്കളായി ആൾമാറാട്ടം നടത്തിയായിരുന്നു കഞ്ചാവ് കടത്തിയത്.
- ശവപ്പെട്ടിയിൽ 18 പൊതികളായി 64 കിലോ കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.

സമീർ ദാസ് (28), അപൂർവ ഡേ (54), പപ്പു മോദക് (31), സരസ്വതി ദാസ് (34) എന്നിവരെയാണ് സിലിഗുരി പോലീസ് അറസ്റ്റ് ചെയ്തത്. സിലിഗുരിയിലെ ഫുൽബാരി മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ആംബുലൻസിൽ ത്രിപുരയിൽ നിന്നും അസം, പശ്ചിമ ബംഗാൾ വഴി ബിഹാറിലേക്ക് ആംബുലൻസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
രാജേഷ് മാഞ്ചി കേസന്വേഷണം; സർക്കാരും പോലീസും അട്ടിമറിക്കുന്നു എന്ന് ബിജെപി
ആബുലൻസിൽ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിയിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇവരിൽ നിന്ന് 64 കിലോ കഞ്ചാവ് പിടികൂടിയതായും ആംബുലൻസ് പിടിച്ചെടുത്തതായും എസ്ടിഎഫ് അറിയിച്ചു. ശവപ്പെട്ടിയിൽ 18 പൊതികളായി 64 കിലോ കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; നവജാത ശിശുവിനെ വിഷം കുത്തിവച്ച് കൊല്ലാൻ ശ്രമം, യുവാവ് അറസ്റ്റിൽ
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആംബുലൻസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ശവപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ശവപ്പെട്ടി വെള്ള തുണിയിൽ പൊതിഞ്ഞ് പൂക്കൾ കൊണ്ട് അലങ്കരിച്ച നിലയിലായിരുന്നുവെന്ന് എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക