മെഹന്ദിപൂർ ഗ്രാമത്തിലെ സുലേഖ ദേവി (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വികൃതമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മൊബൈൽ മോഷണം തടയുന്നതിനിടെ ട്രെയിനിൽ നിന്നും താഴെവീണ് യുവതിക്ക് ദാരുണാന്ത്യം
ഭൂമി തർക്കത്തിൻ്റെ പേരിൽ അയൽവാസികളായ അഞ്ചുപേരാണ് കൊലപാതകം നടത്തിയതെന്ന സുലേഖ ദേവിയുടെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ നിലയിലാണെന്ന് പോലീസ് വ്യക്തമാക്കി.
വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ വീടിനുനേരെ ബോംബേറ്
മെഹന്ദിപൂർ ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്തിരുന്ന സുലേഖ ദേവിയുടെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഇവരെ നാലംഗസംഘം ആക്രമിച്ചത്. മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്തു. സ്വകാര്യഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികൾ സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കൊലക്കുറ്റം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
കാറിനുള്ളിൽ വച്ച് മറ്റൊരാളുടെ കാൽ നക്കിച്ചു, ചെരുപ്പുകൊണ്ട് മുഖത്തടിച്ചു; രണ്ട് പേർ അറസ്റ്റിൽ
അഞ്ച് പ്രതികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായും പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Read Latest National News and Malayalam News