Also Read : തീവിലയ്ക്കിടെ നേപ്പാളിൽ നിന്നും വാഹനങ്ങളിൽ തക്കാളിക്കടത്ത്; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. അങ്കിത് ചൗഹാൻ എന്ന പ്രാദേശിക വ്യവസായിയെയാണ് സ്വന്തം കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കാലിൽ പാമ്പ് കടിയേറ്റതിന്റെ പാടും ഉണ്ടായിരുന്നു.
ജനനായകന്റെ വിയോഗത്തിൽ സങ്കടക്കടലായി കണ്ണൂരും
മരണത്തിൽ സംശയം തോന്നിയ ഇയാളുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 17 ന് ഐപിസി 369/23, 302 വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഏറെ നാളുകളായി അങ്കിതിന്റെ കാമുകിയായിരുന്ന ഡോളിയാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെ യുവതിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നതായും ഇയാളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ യുവതി നിരവധി വട്ടം ഭീഷണിപ്പെടുത്തിയതായും പണം തട്ടിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബന്ധം ഉപേക്ഷിക്കാൻ യുവതി തയ്യാറായെങ്കിലും അങ്കിതിന് താൽപര്യമുണ്ടായിരുന്നില്ല. ബന്ധം തുടരാൻ താത്പര്യമില്ലാതെ വന്നതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പാമ്പാട്ടിക്ക് പണം നൽകിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പാമ്പാട്ടിയെ ഉപയോഗിച്ച് വ്യവസായിയുടെ കാലിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. പ്രതികളിലൊരാളായ പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺസുഹൃത്ത് ഉൾപ്പെടെയുള്ള മറ്റുപ്രതികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Read Latest National News and Malayalam News