ചന്ദ്രനിൽ സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ അടുത്ത സൂര്യോദയം എത്തുന്നതുവരെയുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. സൗരോർജ്ജം ഉപയോഗിച്ചാണ് റോവർ പ്രവർത്തിക്കുന്നത്.
രണ്ട് ചക്രവാതച്ചുഴി, ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നത്തെ അലേർട്ട്
KK Shailaja teacher about Puthuppally election: യുഡിഎഫ് തുടർച്ചയായി ഭരിച്ച പുതുപ്പളളിയിൽ മാറ്റമുണ്ടോ?
‘റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങള് ഭൂമിയിലേക്ക് അയച്ചു. സെപ്റ്റംബർ 22നു ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്’ ഐഎസ്ആർഒ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
സൂര്യാസ്തമനത്തോടെ ചന്ദ്രനിൽ അടുത്ത 14 ദിവസം മൈനസ് 130 ഡിഗ്രിവരെ താപനില മാറുമെന്നാണ് ബഹിരാകാശ ഏജൻസി പറയുന്നത്. റോവറിന് ശൈത്യത്തെ അതിജീവിക്കാൻ കഴിയുമോയെന്നത് നിർണായകമാണ്. ഐഎസ്ആർഒ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം നേരത്തെ പങ്കുവെച്ചിരുന്നു. റോവർ ഉണരുകയാണെങ്കിൽ ഐഎസ്ആർഒയ്ക്ക് മറ്റൊരു അഭിമാന നേട്ടമായി ഇത് മാറും. ചന്ദ്രയാൻ മൂന്ന് റോവർ ഇത് വരെ നൂറ് മീറ്റർ സഞ്ചരിച്ചെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയണമെങ്കിൽ സെപ്റ്റംബർ 22 എങ്കിലും ആകണം. അതുവരെ പേ ലോഡുകൾ സ്ലീപ് മോഡിലായിരിക്കുമെങ്കിലും ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.