Also Read : തീവ്രവാദിയോ കൊലപാതകിയോ അല്ല; ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
ഹൃദയം നുറുങ്ങിപ്പോകുന്ന സംഭവം ആലുവയിൽ ഉണ്ടായിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. വീണ്ടും നാടിനെ നടുക്കിക്കൊണ്ട് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടി വീണ്ടും അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനെ ഭരണകൂടമോ പൊലീസോ നോക്കിക്കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
Marie Gold Harvesting: ഓണത്തിന് പൂക്കാന് വൈകിയ ചെണ്ടുമല്ലിക്ക് പുതിയ വിപണി കണ്ടെത്തി കുടംബശ്രീ പ്രവർത്തകർ
കരച്ചിൽ കേട്ട് അയൽവാസികളെ സംഘടിപ്പിച്ച് തെരച്ചിൽ നടത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സുകുമാരൻ ചേട്ടനെ അഭിനന്ദിക്കുന്നു. തെരച്ചിൽ നടത്തിയതു കൊണ്ടാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനായതെന്നും വിഡി സതീശൻ പറഞ്ഞു.
ആലുവയിലെ ആദ്യ സംഭവത്തിന് ശേഷം എന്തെങ്കിലും കരുതൽ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ടോ? പട്രോളിങിനെ കുറിച്ച് ചോദിക്കുമ്പോൾ ആവശ്യമായ ഫോഴ്സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസ് വൻപൊലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ദാരുണ സംഭവം ഉണ്ടായെന്നത് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ സ്ഥിരമായി ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം അക്രമങ്ങൾ വർധിക്കുകയും പൊലീസ് നിർവീര്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് പെരുമ്പാവൂരിലെ സംഭവത്തിന്റെ പേരിൽ എത്രമാത്രം ബഹളമുണ്ടാക്കിയവരാണ് സിപിഎമ്മും എൽഡിഎഫും. ഇപ്പോൾ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഇവരുടെയെല്ലാം നാവ് എവിടെ പണയപ്പെടുത്തിയിരിക്കുകയാണ്? ആലുവയിൽ ഉണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിപക്ഷത്തിന് ഗൗരവതരമായ നിലപാടെടുക്കേണ്ടി വരും.
Also Read : എല്ലാം കേട്ടറിയാം, ക്യു ആർ കോഡ് ഉപയോഗിച്ച് ശബ്ദ വിവരണങ്ങളും; ഭിന്നശേഷിക്കാർക്ക് കൈപ്പുസ്തകവുമായി സർക്കാർ
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പരാജയം സമ്മതിച്ച് പിൻമാറാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പൊലീസ് അനാസ്ഥയ്ക്കും ഇരട്ടനീതിക്കും എതിരായ യുഡിഎഫ് സമരം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Read Latest Kerala News and Malayalam News